ഡല്‍ഹി: ഇന്ത്യയില്‍ തങ്ങളുടെ കോവിഡ് -19 വാക്സിന് ത്വരിതഗതിയിലുള്ള അംഗീകാരം ലഭിക്കാനുള്ള അപേക്ഷ പിൻവലിച്ച് ജോണ്സണ് & ജോണ്സണ്. സിഡിഎസ്സിഒ തിങ്കളാഴ്ച ആണ് ജോണ്സണ് & ജോണ്സണ് അപേക്ഷ പിന്‍വലിച്ചതായി വ്യക്തമാക്കിയത്. റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
യുഎസ് ആസ്ഥാനമായുള്ള ജോണ്സണ് & ജോണ്സണ് അവരുടെ ജാന്സന് എന്ന കോവിഡ് -19 വാക്സിന് ഇന്ത്യയില്‍ ക്ലിനിക്കല്‍ പഠനം നടത്താന്‍ അംഗീകാരം തേടുകയാണെന്ന് ഏപ്രിലില്‍ പറഞ്ഞിരുന്നു. രക്തം കട്ടപിടിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അമേരിക്കയില്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.
നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ വാക്സിന് നിര്‍മ്മാതാക്കളുമായി നിയമപരമായ വെല്ലുവിളികള്‍ ഇന്ത്യ നേരിടുന്നതിനിടെയാണ് ജോണ്സണ് & ജോണ്സണ് തങ്ങളുടെ നിര്‍ദേശം പിന്‍വലിക്കുന്നത്. വാക്സിന് നിര്‍മ്മാതാക്കളുമായി ഇടപഴകാന്‍ ഒരു സംഘത്തെ രൂപീകരിച്ചതായി ആരോഗ്യ സഹമന്ത്രി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ‘ഈ സംഘം ഫൈസര്‍, മോഡേണ, ജോണ്സണ് & ജോണ്സണ് എന്നിവരുമായി നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തുടര്‍ച്ചയായ സംഭാഷണത്തിലാണ് എന്നാണ് ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞത്.
Discussion about this post