ഡല്‍ഹി: പാകിസ്ഥാന്റെ പ്രകോപനത്തില്‍ അതിര്‍ത്തിയിൽ കുറവുണ്ടായെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുടെ എണ്ണം വലിയ രീതിയില്‍ കുറഞ്ഞെന്ന് കേന്ദ്രം പറഞ്ഞു. ലോക്സഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എം.പിമാരായ അസദുദ്ദീന്‍ ഒവൈസി, കൃഷ്ണപാല്‍ സിംഗ് യാദവ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
2021-ലെ ആദ്യ ആറ് മാസത്തില്‍ 664 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം 5,133 തവണയാണ് പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. 2019-ല്‍ ഇത് 3,479-ഉം 2018-ല്‍ 2,140-ഉം ആയിരുന്നു. പാകിസ്ഥാനുമായി മികച്ച ബന്ധം പുലര്‍ത്താനാണ് താത്പ്പര്യമെന്നും ഭീകരതയുടെ പശ്ചാത്തലത്തില്‍ ഇത് സാധ്യമല്ലെന്നും ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ഉഭയകക്ഷി ചര്‍ച്ചകളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും സമാധാനപരമായി മുന്നോട്ടുപോകേണ്ടതുണ്ടെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
അടുത്തിടെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയെ ജമ്മു കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തിരുന്നുവെന്നും ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി.
Discussion about this post