ഡല്‍ഹി: ഉള്ളിയുടെ വിലക്കയറ്റം തടയാന്‍ കരുതല്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. രണ്ട് ലക്ഷം ടണ്‍ ഉള്ളി കരുതല്‍ ശേഖരമെന്ന നിലയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മുന്‍കാലത്തെ കണക്കനുസരിച്ച് സെപ്റ്റംബര്‍ മാസത്തിലാണ് ഉള്ളിവില വര്‍ധിക്കുന്നത്. രാജ്യത്ത് ഉള്ളിയുടെ വില ഉയരുന്നത് ജനങ്ങളുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്ന ആശങ്കയയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഉള്ളിക്കൃഷി ആരംഭിക്കുന്നത് ഈ മാസത്തിലാണ്. പിന്നീട് മൂന്ന് മാസത്തിനു ശേഷം ഉള്ളിയുടെ വിളവെടുപ്പ് കാലമാവുമ്പോഴാണ് വീണ്ടും വില കുറഞ്ഞു തുടങ്ങുന്നത്. ഈ സമയത്ത് ഉള്ളിവല ഉയരുന്നത് പണപ്പെരുപ്പം ഉണ്ടാവാന്‍ കാരണവാകുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഇത് ഒഴിവാക്കാന്‍ കൂടിയാണ് ഇത്തരത്തില്‍ ഉള്ളി സംഭരണം നടത്തുന്നത്.
Discussion about this post