ഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പ്രിൻസിപ്പൽ അഡ്വൈസർ സ്ഥാനത്ത് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ നിന്ന് രാജിവച്ചു. രാജിവയ്ക്കുന്നതായി അറിയിച്ച് പ്രശാന്ത് കിഷോർ അമരീന്ദർ സിംഗിന് കത്തു നൽകിയിട്ടുണ്ട്. സജീവ രാഷ്ട്രീയത്തിൽ നിന്ന് ഒരു താൽക്കാലിക ഇടവേള ആഗ്രഹിക്കുന്നുവെന്നാണ് പ്രശാന്ത് കിഷോർ കത്തിൽ വ്യക്തമാക്കിയത്.
പ്രിൻസിപ്പൽ അഡ്വൈസർ സ്ഥാനത്ത് തുടരാനാവില്ല.ഭാവിയിൽ എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. അതിനാൽ പ്രിൻസിപ്പൽ അഡ്വൈസർ സ്ഥാനത്ത് നിന്ന് മാറ്റിതരണമെന്നും പ്രശാന്ത് കിഷോർ ആവശ്യപ്പെട്ടിട്ടുണ്ട്.പോസ്റ്റിലേക്ക് തന്നെ തിരഞ്ഞെടുത്തതിനും പ്രശാന്ത് കിഷോർ നന്ദി അറയിച്ചിട്ടുണ്ട്.
ഈ വർഷം മാർച്ചിലാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് പ്രശാന്ത് കിഷോറിനെ തന്റെ പ്രധാന ഉപദേഷ്ടാവായി നിയമിച്ചത്. പഞ്ചാബിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രശാന്ത് കിഷോർ രാജി സമർപ്പിച്ചത്.ഇത് ക്യാപ്റ്റൻ അമരീന്ദർ സിംഗിന് തിരിച്ചടി ആയേക്കാം . പ്രശാന്ത് കിഷോറിനെ കോൺഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്.
കരുതുന്നത്. പ്രശാന്ത് പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുകയും അവിടെ നടന്ന തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുകയും ചെയ്തു. ഇതിന് ശേഷം പ്രശാന്തിനെ കൂടെ കൊണ്ടുപോകാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു.
മാദ്ധ്യമ റിപ്പോർട്ടുകൾ പ്രകാരം കോൺഗ്രസിൽ ഒരു വലിയ പങ്കാണ് പ്രശാന്ത് ആഗ്രഹിക്കുന്നത്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കമൽനാഥ്, ആനന്ദ് ശർമ്മ, അജയ് മാക്കൻ, കെസി വേണുഗോപാൽ, അംബിക സോണി എന്നീ കോൺഗ്രസ് നേതാക്കളുമായും പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
Discussion about this post