കൊച്ചി: കോതമംഗലം നെല്ലിക്കുഴിയില്‍ ദന്തല്‍ വിദ്യാർത്ഥിനി പി.വി. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ രാഖിലിനു തോക്ക് നല്‍കിയതിന് ബിഹാറില്‍ നിന്ന് അറസ്റ്റിലായ പ്രതികളെ കേരളത്തില്‍ എത്തിച്ചു. ബിഹാര്‍ മുന്ഗര് ജില്ലയിലെ പര്സോന്ത സ്വദേശി സോനു കുമാര്‍ (24), രാഖിലിന് ഇയാളെ പരിചയപ്പെടുത്തിയ ടാക്സി ഡ്രൈവര്‍ മനീഷ് കുമാര്‍ വര്‍മ (25) എന്നിവരെയാണ് ആലുവ റൂറല്‍ എസ് പി ഓഫീസില്‍ എത്തിച്ചത്.
സോനുകുമാറിനെ ബംഗാള്‍ അതിര്‍ത്തിയില്‍ നിന്നും മനീഷ് കുമാര്‍ വര്‍മയെ പാറ്റ്നയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ബിഹാര്‍ പോലീസുമായി ചേര്‍ന്ന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് തയാറാക്കിയ പ്രത്യേക ഓപ്പറേഷനിലാണ് രണ്ടു പേരും കുടുങ്ങിയത്.
Discussion about this post