ഡല്‍ഹി: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ മൂന്നു മാസം കൊണ്ട് 3,770 കോടി രൂപ സര്‍ക്കാര്‍ കണ്ടുകെട്ടിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചു. 638 പേരാണ് തങ്ങളുടെ വിദേശ കള്ളപ്പണ നിക്ഷേപം വെളിപ്പെടുത്താന്‍ സന്നദ്ധരായി വന്നത്. സെപ്തംബര്‍ 30നായിരുന്നു കള്ളപണം വെളിപ്പെടുത്തലിനുള്ള അവസാന ദിവസം. വിദേശ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ 30 ശതമാനം പിഴയും നികുതിയും അടച്ച് പ്രശ്നപരിഹാരത്തിനു അവസരമൊരുക്കുന്ന പദ്ധതിക്കായി മുംബൈയിലെയും ഡല്‍ഹിയിലെയും ഇന്‍കം ടാക്സ് ഓഫീസുകളില്‍ അവസരമൊരുക്കിയിരുന്നു. അവസാന ദിവസമായ ഇന്നലെ നിരവധി പേരാണ് കള്ളപ്പണ വെളിപ്പെടുത്തലിനെത്തിയത്. ഇവര്‍ക്ക് ഈ ഡിസംബര്‍ 31 വരെ നികുതിയും പിഴയും അടക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
കള്ളപ്പണം വെളിപ്പെടുത്താന്‍ തയാറാവുന്നവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. മുതിര്‍ന്ന നികുതി വകുപ്പ് ഉദ്യോഗസ്ഥരെയാണ് പല സ്ഥലങ്ങളിലും ഇതിനായി നിയോഗിച്ചത്. കേന്ദ്രങ്ങളില്‍ നിയമിച്ചത്. കള്ളപ്പണം വെളിപ്പെടുത്താന്‍ തയാറാവുന്നവര്ക്കുനേരെ മോശമായ പെരുമാറ്റമുണ്ടായാല്‍ കൂടുതല്‍ പേര് മുന്നോട്ടുവരാന്‍ തയാറാവില്ല എന്നതിനാല്‍ ഇക്കാര്യത്തില്‍ സൂക്ഷ്മതയോടെയുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോയത്.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ കള്ളപ്പണ നിയമം പ്രകാരം വിദേശ വരുമാനവും വെളിപ്പെടുത്താത്ത സ്വത്തുക്കളും (പുതിയ നികുതി ചുമത്തല്‍) അനുസരിച്ച് ഇന്ത്യയില്‍ താമസക്കാരായ എല്ലാ പൗരന്മാരും വിദേശത്തെ വസ്തുവകകളും വരുമാനവും വെളിപ്പെടുത്തേണ്ടതുണ്ട്. കള്ളപ്പണം തടയല്‍ ബില്‍ പ്രകാരം പിടിച്ചെടുക്കുന്ന തുകയുടെ 90 ശതമാനവും പിഴയും അതിന്റെ 30 ശതമാനം നികുതിയുമാണ് നല്‍കേണ്ടി വരിക. ക്രിമിനല്‍ നിയമപ്രകാരം പത്തുവര്‍ഷം വരെ തടവും ലഭിക്കും.
Discussion about this post