കാബൂള്‍: കാബൂളിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരെ തിരിച്ചെത്തിക്കാന്‍ 5,000 സൈനികരെ കൂടി അഫ്ഗാനിസ്ഥാനില്‍ വിന്യസിക്കാന്‍ അനുമതി നല്‍കിയതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്. നയതന്ത്ര, സൈനിക, രഹസ്യാന്വേഷണ സംഘങ്ങളുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഉദ്യോഗസ്ഥരെ സുരക്ഷിതമായി അഫ്ഗാനിസ്ഥാനില്‍ നിന്നും ഒഴിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും ബൈഡന് പങ്കുവച്ചു. നിലവിലെ സാഹചര്യത്തില്‍,യു.എസ് സൈനികരെ സഹായിക്കുന്ന അഫ്ഗാന് പൗരന്മാര്ക്കും സുരക്ഷയൊരുക്കും.
യു.എസ് സൈന്യത്തിന്റെ ദൗത്യത്തെ യാതൊരു തരത്തിലും അപകടത്തിലാക്കരുതെന്ന് ദോഹയിലെ താലിബാന് പ്രതിനിധികളെ ഉദ്യോഗസ്ഥര്‍ മുഖേന അറിയിച്ചിട്ടുണ്ട്. ഇനി വിപരീതമായൊരു നീക്കം താലിബാന്റെ ഭാഗത്തുനിന്നുണ്ടായാല്‍ വേഗത്തിലും ശക്തവുമായ യു.എസ് സൈനിക നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post