Wednesday, June 29, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • 
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • 
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

ബിലീവേഴ്സ് ചര്‍ച്ചിനും ഹാരിസൺസിനും തിരിച്ചടി; ചെറുവള്ളി എസ്റ്റേറ്റിന്‍റെ വില്‍പന അസാധുവാകും, ഒരു പൈസപോലും നല്‍കാതെ ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കാം

by Brave India Desk
Aug 17, 2021, 07:48 am IST
in Kerala
Share on FacebookTweetWhatsAppTelegram

പത്തനംതിട്ട: ശബരിമല വിമാനത്താവള ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റിന്‍റെ വില്‍പന അസാധുവാകും. ഹാരിസണ്‍സിന്‍റെ ആധാരം വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് വിൽപന അസാധുവാകുന്നത്. ചെറുവള്ളി എസ്റ്റേറ്റ് ഹാരിസണ്‍സ് ബിലീവേഴ്സ് ചര്‍ച്ച്‌ അധ്യക്ഷന്‍ ബിഷപ് കെ.പി. യോഹന്നാന്‍റെ ഗോസ്പല്‍ ഫോര്‍ ഏഷ്യക്കാണ് വിറ്റത്.

ഇത് മാത്രമല്ല, ഹാരിസണ്‍സ് ഇടുക്കി, കൊല്ലം ജില്ലകളിലായി നടത്തിയ മറ്റ് മൂന്ന് എസ്റ്റേറ്റുകളുടെ വില്‍പനയും അസാധുവാകും. ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവള പദ്ധതിക്കായി ഒരു പൈസപോലും നല്‍കാതെ ഏറ്റെടുക്കുന്നതിനും ഇതോടെ വഴിതെളിഞ്ഞു.

Stories you may like

തുപ്പൽ വിഡിയോ പുറത്തു വന്നതോടെ ഹോട്ടലിൽ കച്ചവടം കുറഞ്ഞു : ഹലാൽ ബോര്‍ഡുകള്‍ നീക്കം ചെയ്തിട്ടും രക്ഷയില്ല

‘ചൈന നിര്‍മിത ഇലക്‌ട്രിക് കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കേണ്ട’; കമ്പനികളോട് കേന്ദ്രം

വ്യാജ ആധാരം ഉപയോഗിച്ച്‌ ഭൂമികള്‍ വില്‍പന നടത്തിയ ഹാരിസണ്‍സിന്‍റെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രിമിനല്‍ കേസുകളില്‍ തുടര്‍ നടപടിക്കും വഴിയൊരുങ്ങി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ കൈവശ ഭൂമിക്ക് ഉടമസ്ഥതയുണ്ടെന്ന് പറയുന്നത് 1600/1923 നമ്പര്‍ കൊല്ലം സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത ആധാര പ്രകാരമാണ്. ഇതില്‍ പറയുന്നത് ജോര്‍ജ് ആല്‍ബര്‍ട്ട് ജോണ്‍ ബാരന്‍ എന്ന സായിപ്പ് അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള പല കമ്പനികളുടെ കൈവശ ഭൂമികളുടെ അവകാശം പുതുതായി അദ്ദേഹം രൂപവത്കരിച്ച മലയാളം പ്ലാന്റേഷന്‍സ് (യു.കെ) എന്ന കമ്പനിക്ക് കൈമാറുന്നുവെന്നാണ്. ഇത് മലയാളത്തിലുള്ളതാണ്.

അതേസമയം ഹാരിസണ്‍സ് കോടതികളില്‍ ഹാജരാക്കുന്നത് ഇംഗ്ലീഷിലുള്ള ആധാരമാണ്. അതാണ് ഫോറന്‍സിക് പരിശോധനയില്‍ വ്യാജമാണെന്ന് സൂചിപ്പിക്കുന്നത്. ഹാരിസണ്‍സ് പ്രസിഡന്‍റ് വി. വേണുഗോപാല്‍ വിജിലന്‍സിന് മൊഴി നല്‍കിയത് ചെറുവള്ളി എസ്റ്റേറ്റ് വില്‍പന നടത്തിയത് 1600/1923 നമ്പര്‍ ആധാരത്തിലെ ഭൂമി എന്ന നിലയിലാണ് എന്നാണ്.

2005 ആഗസ്റ്റ് രണ്ടിന് എരുമേലി സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത 23429/2005 ആധാരപ്രകാരമാണ് 2263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റ് ബിഷപ് യോഹന്നാന് വിറ്റത്. ആധാരത്തില്‍ പറയുന്നത് 369/1 മുതല്‍ 7വരെ, 357/1, 368/1, 368/1C എന്നീ സര്‍വേ നമ്പറുകളില്‍പെട്ട ഭൂമി യോഹന്നാന് വില്‍ക്കുന്നു എന്നാണ്. ഈ സര്‍വേ നമ്പറുകള്‍ ഒന്നും സര്‍ക്കാര്‍ രേഖയായ സെറ്റില്‍മെന്‍റ് രജിസ്റ്ററിലുള്ളതല്ല.

വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് പകരം ഗോസ്പല്‍ ഫോര്‍ ഏഷ്യക്ക് ഭൂമിയുടെ വിലയോ പദ്ധതിയില്‍ ഓഹരി പങ്കാളിത്തമോ നല്‍കാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. ഇത് വിവാദമായതോടെ ചെറുവള്ളി സര്‍ക്കാര്‍ ഭൂമിയാണെന്ന് കാട്ടി പാലാ കോടതിയില്‍ സര്‍ക്കാര്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. 1600/1923 നമ്പര്‍ ആധാരത്തില്‍പെടുന്നത് എന്നവകാശപ്പെട്ടാണ് ഇടുക്കി ജില്ലയിലെ പീരുമേട്ടിലെ 1665 ഏക്കര്‍ ബോയ്സ്, കൊല്ലം ജില്ലയിലെ 2697 ഏക്കര്‍വരുന്ന അമ്പനാട്, കൊല്ലം ജില്ലയിലെ തെന്മലയില്‍ 205 ഏക്കര്‍ വരുന്ന റിയ എന്നീ എസ്റ്റേറ്റുകള്‍ ഹാരിസണ്‍സ് വില്‍പന നടത്തിയത്. ഹാരിസണ്‍സ് അവകാശപ്പെടുന്ന 1600/1923 നമ്പര്‍ ഇംഗ്ലീഷ് ആധാരം വ്യാജമാണെന്ന് വരുന്നതോടെ ഈ വില്‍പനകളും അസാധുവാകും.

Tags: cheruvally estateharrison malayalamsale
ShareTweetSendShare

Discussion about this post


Latest stories from this section

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു : ഇന്ന് 4,459 പേർക്ക് കൊവിഡ്

സ്വപ്നാ സുരേഷിന്‍റെ രഹസ്യമൊഴി പകർപ്പ് വേണം; ഹൈക്കോടതിയെ സമീപിച്ച് സരിത

സംസ്ഥാനത്തിന്റെ കടം ഇരട്ടിയിലധികം വർധിച്ചു

‘അമ്മ’യുടെ ഫണ്ട് ഉപയോഗിച്ച് ഗണേഷ് കുമാർ രണ്ട് സ്ത്രീകള്‍ക്ക്‌ വീടുകള്‍ പണിത് നല്‍കി’; എം എൽ എയ്ക്കെതിരെ വിമർശനവുമായി ഷമ്മി തിലകൻ

Next Post

'അഫ്ഗാന്‍ മണ്ണ് ഭീകരവാദികളുടെ താവളമാക്കരുത്': പ്രവാസികള്‍ക്കായി ഹെല്‍പ്പ് ഡസ്ക് തുറന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം

Latest News

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു : ഇന്ന് 4,459 പേർക്ക് കൊവിഡ്

‘വെറും 3 ദിവസത്തിനുള്ളിൽ ലഭിച്ചത് 59,900 അപേക്ഷകൾ, നിയമനം ഡിസംബറിൽ’; അഗ്നിപഥിന് ആവേശകരമായ പ്രതികരണമെന്ന് വ്യോമസേന

ഏക ദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി

സ്വപ്നാ സുരേഷിന്‍റെ രഹസ്യമൊഴി പകർപ്പ് വേണം; ഹൈക്കോടതിയെ സമീപിച്ച് സരിത

ജി 7 ഉച്ചകോടി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ വൈറലാകുന്നു

ഉപേക്ഷിക്കപ്പെട്ട ട്രക്കിൽ 46 പേരെ മരിച്ച നിലയിൽ കണ്ടെത്തി

സംസ്ഥാനത്തിന്റെ കടം ഇരട്ടിയിലധികം വർധിച്ചു

‘അമ്മ’യുടെ ഫണ്ട് ഉപയോഗിച്ച് ഗണേഷ് കുമാർ രണ്ട് സ്ത്രീകള്‍ക്ക്‌ വീടുകള്‍ പണിത് നല്‍കി’; എം എൽ എയ്ക്കെതിരെ വിമർശനവുമായി ഷമ്മി തിലകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies