ഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്ന് തിരികെയെത്തിക്കുന്നവര്‍ക്ക് ക്വാറന്റെയ്ന് നിര്‍ബന്ധമാക്കി കേന്ദ്രസർക്കാർ. 14 ദിവസമാണ് അഫ്ഗാനില്‍ നിന്നും മടങ്ങിയെത്തിയവര്‍ ക്വാറന്റെയ്നില്‍ കഴിയേണ്ടത്. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.
അഫ്ഗാനിലെ കോവിഡ് സ്ഥിതി വിശേഷം സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ലാത്തതിനാലാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു നടപടി ഉണ്ടായത്.
ചൊവ്വാഴ്ച്ച അഫ്ഗാനില്‍ നിന്ന് തിരികെ എത്തിയ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. 78 പേരടങ്ങുന്ന സംഘമാണ് ചൊവ്വാഴ്ച്ച രാജ്യത്തേക്ക് മടങ്ങിയെത്തിയത്. ഇന്ത്യയിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് പുറപ്പെടുന്നതിന് മുന്‍പ് കോവിഡ് പരിശോധന നിര്‍ബന്ധമാണ്. എന്നാല്‍ താലിബാന് അഫ്ഗാന് പിടിച്ചെടുത്ത സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വഷളായതോടെ കാബൂളില്‍ നിന്നുള്ള രക്ഷാ ദൗത്യത്തില്‍ നിര്‍ബന്ധിത കോവിഡ് പരിശോധന ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിന് പകരമായാണ് ക്വാറന്റെയ്ന് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ ലോജിസ്റ്റിക്സ് ആസ്ഥാനത്താണ് നിര്‍ബന്ധിത ക്വാറന്റെയ്ന് സൗകര്യം ഒരുക്കിയിരിക്കുന്നത്.
Discussion about this post