തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്. കേരളം വളരെ ഗുരുതരമായൊരു സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളം താരതമ്യേന മികച്ച നിലയിലായിരുന്ന സമയത്ത് അതിനെ വലിയ നേട്ടമായി അവതരിപ്പിച്ച് ആളുകള്‍ ഇപ്പോള്‍ സംസ്ഥാനത്ത് കൊവിഡ് കൈവിട്ട സ്ഥിതിയില്‍ എത്തിയപ്പോള്‍ മൗനം പാലിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
കേരളത്തില്‍ കൊവിഡ് പരിശോധന കുറഞ്ഞവരികയാണ്. കേരളം സ്വന്തം നിലയ്ക്ക് ആവിഷ്കരിച്ച സംവിധാനമായ ഹോം ക്വാറന്റീന് പൂര്‍ണരീതിയില്‍ പരാജയപ്പെട്ടു. ആശുപത്രിയില്‍ സാധാരണ കിടക്കകള്‍ പോലും കിട്ടാത്ത അവസ്ഥയാണ്. കേരളത്തില്‍ നിന്നും വരുന്ന പ്രവാസികളെ കാണുമ്ബോള്‍ മറ്റ് രാജ്യങ്ങളില്‍ ഉള്ലവര് നെറ്റി ചുളിക്കുകയാണ്. കേരരളത്തില്‍ നിന്ന് വരുന്നവര്‍ക്ക്
ശാസ്ത്രീയമായ പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിച്ചതിനാലാണ് മഹാരാഷ്ട്രയിലും ദില്ലിയിലുമെല്ലാം കൊവിഡ് കേസുകള്‍ കുറയാന്‍ കാരണമായത്. മഹാമാരിയെ പ്രചാരവേലയ്ക്ക് ഉപയോഗിച്ചുവെന്നതാണ് കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മിലുള്ള പ്രധാവ വ്യത്യാസം. വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തവും അവര്‍ തന്നെയല്ലേ ഏറ്റെടുക്കേണ്ടതെന്നും മന്ത്രി ചോദിച്ചു.
കോവിഡിന്റെ കാലത്ത് ഒരുകൊല്ലത്തോളം വാര്‍ത്താസമ്മേളനം നടത്തി കരുതലിന്റെ പാഠം പഠിപ്പിച്ച മുഖ്യമന്ത്രി ഈ സാഹചര്യത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടുന്നില്ല. അദ്ദേഹം കേരളത്തില്‍ ഉണ്ടോയെന്ന് അറിയില്ല. ഇനി ഉണ്ടെങ്കില്‍ കേരളം രാജ്യത്തിന് വെല്ലുവിളിയാകുന്ന ഈ സാഹചര്യത്തെ കുറിച്ച് അദ്ദേഹം വിശദീകരിക്കാന്‍ തയ്യാറാകണം.
വാക്സിന് കാര്യത്തിലും കേരളം തെറ്റായ വിവരങ്ങളാണ് നല്‍കുന്നത്. അവര്‍ അവകാശപ്പെടുന്നതുപോലെ കേന്ദ്രത്തില്‍ നിന്ന് ഒരു സഹായവും ലഭിക്കാതെ 10 ലക്ഷത്തോളം ഡോസുകള്‍ അവര്‍ നല്കിയത്രേ. 54% ആളുകള്‍ക്ക് അവര്‍ പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേന്ദ്രം നല്‍കാതെ ഈ ഡോസുകള്‍ എവിടെ നിന്നാണ് വന്നത്, മന്ത്രി ചോദിച്ചു.
ഓണാഘോഷത്തിന് ശേഷം കൊവിഡ് കേസുകള്‍ വര്‍ധിച്ചു. ഇതിന് നേരിടാനുള്ള അടിസ്ഥാന ആരോഗ്യ സംവിധാനങ്ങള്‍ കേരളത്തിന് ഉണ്ടോ? ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണെന്ന് മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Discussion about this post