ഡല്‍ഹി: പൊലീസുകാര്‍ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പം നില്‍ക്കുകയാണെന്നും ഈ പ്രവണത അവസാനിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച്. തുടര്‍ന്ന് ആ പാര്‍ട്ടിയുടെ എതിരാളികള്‍ അധികാരത്തിലെത്തുമ്പോള്‍ ഈ പൊലീസുകാരെ ലക്ഷ്യമിടുകയാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഛത്തീസ്ഗഢില്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചാര്‍ത്തിയതിനെതിരെ എ.ഡി.ജി.പി ഗുര്ജീന്ദര്പാല് സിങ്ങിനെതിരെ രാജ് സമര്‍പ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍.
രാജ്യത്തെ അവസ്ഥ ദുഃഖകരമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒരു പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ ആപാര്‍ട്ടിയുടെ പക്ഷം ചേര്‍ന്ന് നില്‍ക്കുകയാണ് പൊലീസ്. പിന്നീട് പുതിയൊരു പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ സര്‍ക്കാര്‍ ഈ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി തുടങ്ങും. ഇത് അവസാനിപ്പിക്കേണ്ട പ്രവണതയാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
Discussion about this post