മൈസൂരൂ കൂട്ടബലാത്സംഗത്തിൽ അന്വേഷണം മലയാളി വിദ്യാർത്ഥികളിലേക്കും നീളുന്നു. മൂന്ന് മലയാളി വിദ്യാർത്ഥികൾക്കായി തിരച്ചിൽ ആരംഭിച്ചു. സംഭവശേഷം മൂന്ന് മലയാളി വിദ്യാർത്ഥികളെ കാണാതായതായിട്ടാണ് റിപ്പോർട്ട്. ഇവർ പിറ്റേദിവസത്തെ പരീക്ഷ എഴുതിയിരുന്നില്ല. ഇവർക്കായി അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചു.
ഒരു തമിഴ്നാട് സ്വദേശിയും സംശയത്തിന്റെ നിഴലിലാണ്. ഇവർ പെൺകുട്ടി പഠിക്കുന്ന അതേ കോളേജിലെ വിദ്യാർത്ഥികളാണ്. ഇവർക്കായി ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ആ സമയത്ത് അവിടെയുണ്ടായിരുന്ന 20 ഓളം സിം കാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. അതില്‍ നിന്ന് നാല് നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോള്‍ ആ നമ്പരുകള്‍ പിറ്റേദിവസം ആക്ടീവ് അല്ലെന്ന് പൊലീസ് കണ്ടെത്തി. മൈസൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെതായിരുന്നു നാല് സിം കാര്‍ഡുകള്‍. അതില്‍ മൂന്ന് പേര് മലയാളികളും ഒരാള്‍ തമിഴ്നാട്ടുകാരുനുമാണ്. അന്വേഷണം ഇവരിലേക്ക് എത്തിയപ്പോള്‍ പിറ്റേദിവസം ഈ കുട്ടികള്‍ സര്‍വകലാശാല പരീക്ഷയ്ക്ക് ഹാജരായില്ലെന്ന് മനസിലാക്കി. ഹോസ്റ്റലില്‍ അന്വേഷണം നടത്തിയപ്പോള്‍ അവര്‍ അപ്പോഴെക്കും അവിടം വിട്ടിരുന്നതായി കണ്ടെത്തി. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്
മൈസൂരു പൊലീസിന്റ പ്രത്യേക സംഘം കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും തിരിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാനാവില്ലെന്നും ഐജി പറഞ്ഞു. പ്രതികളുടെ അറസ്റ്റ് ഉടനെയുണ്ടായേക്കുമെന്നും സൂചനകളുണ്ട്
ദിവസങ്ങള്‍ക്ക് മുന്‍പാണ് യു.പി സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിനിരയായത്. സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി ക്രുരമായി പീഡിപ്പിക്കുകയായിരുന്നു.
Discussion about this post