ടോക്കിയോ പാരാലിംപിക്സിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. സുമിത് ആന്റിലിനാണ് ജാവലിൻ ത്രോയിൽ സ്വർണം നേടിയത്. ലോകറെക്കോർഡോടെയാണ്(68.55മീ) സുമിത് സ്വർണം നേടിയത്.
എഫ് 64 വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരമായ സുമിതിലൂടെ ഇന്ത്യ ടോക്കിയോ പാരാലിംപിക്സില്‍ രണ്ടാമത്തെയും അത് ലറ്റിക് വിഭാഗത്തില്‍ ആദ്യത്തെയും സ്വര്‍ണമെഡലാണ് സ്വന്തമാക്കിയത്.
ഹരിയാനയിലെ സോനീപഥ് സ്വദേശിയാണ് 23 കാരനായ സുമിത്. 2015 ല്‍ ഒരു മോട്ടോര്‍ ബൈക്ക് അപകടത്തില്‍ പെട്ട് അദ്ദേഹത്തിന്റെ ഇടതുകാല് മുട്ടിന് താഴേക്കുള്ള ഭാഗം നഷ്ടപ്പെട്ടിരുന്നു.
ടോക്കിയോ പാരലിംപിക്സില്‍ ഫൈലില്‍ തന്റെ അഞ്ചാമത്തെ ശ്രമത്തില്‍ ജാവലില്‍ 68.55 മീറ്റര്‍ ദൂരേക്ക് എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അത് ഈ ദിവസത്തെ ഏറ്റവും മികച്ച ഷോട്ട് ആയിരുന്നു. ഒപ്പം ഒരു പുതിയ ലോക റെക്കോര്‍ഡും കുറിച്ചു.
62.88 മീറ്റര്‍ എന്ന തന്റെ മുന്‍ ലോക റെക്കോര്‍ഡിനെ തന്നെ സുമിത മെച്ചപ്പെടുത്തുകയായിരുന്നു, അതും ഈ ദിവസത്തില്‍ മൂന്ന് തവണയായി. സുമിതിന്റെ ആറാമത്തെയും അവസാനത്തെയും ശ്രമം ഫൗളായിപ്പോയിരുന്നു. ആദ്യ അഞ്ച് ശ്രമങ്ങളില്‍ പരമ്പര 66.95, 68.08, 65.27, 66.71, 68.55 എന്നിങ്ങനെ ദൂരത്തേക്ക് എറിയാനായി.
ടോക്കിയോ പാരാലിംപിക്സിൽ ഏഴാം മെഡലാണ് ഇന്ത്യയുടേത്.
Discussion about this post