കാബൂള്‍: പഞ്ച്ശീര്‍ പിടിക്കാനുള്ള താലിബാന് ഭീകരരുടെ ശ്രമം തകര്‍ത്ത് വടക്കന്‍ സഖ്യസേന. അംറുള്ള സാലെയുടെയും അഹമ്മദ് മസൂദിന്റെയും നേതൃത്വത്തിലുള്ള വടക്കന്‍ സഖ്യസേന ഏകദേശം പത്തോളം താലിബാന് ഭീകരരെ വധിച്ചു.
തിങ്കളാഴ്ച രാത്രി അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങിയശേഷം താലിബാന് ഭീകരർ പഞ്ച് ശീര് താഴ്വര പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമം വിഫലമാവുകയായിരുന്നു.
പഞ്ച്ശീര്‍ താഴ്വരയിൽ സമാധാനം സ്ഥാപിക്കാന്‍ താലിബാന് ഭീകരരും വടക്കന്‍ സഖ്യസേനയും തമ്മില്‍ സമാധാനച്ചര്ച്ചകൾ നടന്നുവരികയായിരുന്നു. എന്നാല്‍ ഇവര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ ഒടുവില്‍ പരാജയപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു താലിബാന് ഭീകരർ പഞ്ച്ശീര്‍ താഴ്വരയില് ആക്രമണം നടത്തിയത്.
പഞ്ച് ശീര് താഴ് വര കീഴടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി താലിബാന് ഭീകരർ കൂട്ടത്തോടെ ഇവിടെ എത്തിയിരുന്നു. വന്‍ ആയുധസന്നാഹത്തോടെ അവര്‍ പഞ്ച് ശീര് താഴ് വര വളഞ്ഞതായും പറയുന്നു. താലിബാന് പഞ്ച് ശീര് താഴ് വരയിലേക്കുള്ള ഇന്റര്‍നെറ്റ് ബന്ധവും വൈദ്യുതിയും വിച്ഛേദിച്ചിരിക്കുകയാണ്. നേരത്തെ താഴ് വരയിലേക്കുള്ള ഭക്ഷണവും സാധനസാമഗ്രികളുടെ പോക്കുവരവും താലിബാന് തടഞ്ഞിരുന്നു.
അതേസമയം താലിബാന് സൈനിക നീക്കം നടത്തിയാല്‍ അവരെ സൈനികശക്തി ഉപയോഗിച്ച് ചോദ്യം ചെയ്യുമെന്ന് വടക്കന്‍ മുന്നണി കമാന്‍ഡര്‍മാരായ ഹമീദ് സെയ്ഫിയും മുഹമ്മദ് അക്മല്‍ അമീറും പറഞ്ഞു.
Discussion about this post