കാബൂള്‍: അഫ്ഗാനില്‍ താലിബാന്റെ ക്രൂരതകൾ തുടരുന്നു. അമേരിക്കയുടെ വീഴ്ചകളുടെ ഫലമായി സ്വന്തമായി വ്യോമസേനയുള്ള ഭീകരസംഘടനയായി മാറി താലിബാന്. അമേരിക്ക അഫ്ഗാനില്‍ നിന്നും പിന്മാറി മണിക്കൂറുകള്‍ക്കകം ഒരു യുഎസ് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ ഭീകരര്‍ പറത്തുന്ന വീഡിയോ പുറത്ത് വന്നു. ഹെലികോപ്ടറില്‍ തൂങ്ങിക്കിടക്കുന്ന ശരീരവുമുണ്ടായിരുന്നു. കാണ്ഡഹാര്‍ പ്രവിശ്യയില്‍ നിന്നുള്ളതാണ് ഈ വീഡിയോ.
ഹെലികോപ്റ്ററില്‍ ബന്ധിച്ചിരിക്കുന്ന കയറില്‍ ഒരാളുടെ ശരീരം കെട്ടിത്തൂക്കിയതായി കാണാം. എന്നാല്‍ ഇയാള്‍ക്ക് ജീവനുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ താലിബാന് ഭീകരര്‍ തങ്ങള്‍ കൊലപ്പെടുത്തിയ ഒരാളുടെ ശരീരം കെട്ടിയിട്ടതായാണ് അവിടെ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
If this is what it looks like… the Taliban hanging somebody from an American Blackhawk… I could vomit. Joe Biden is responsible.
— Liz Wheeler (@Liz_Wheeler) August 30, 2021
താലിബാനുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ട്വിറ്റര്‍ അക്കൗണ്ടില്‍ ഇസ്ലാമിക് എമിറേറ്റിന്റെ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ കാണ്ഡഹാര്‍ നഗരത്തിന് മുകളിലൂടെ പറന്ന് നഗരത്തില്‍ പട്രോളിംഗ് നടത്തുന്നു എന്നാണ് ഈ വീഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്.
അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സേന മടങ്ങുമ്പോള്‍ ഇതുപോലെ കുറഞ്ഞത് ഏഴ് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകള്‍ ഭീകരരുടെ കൈവശം ലഭിച്ചു എന്നാണ് സൂചന. എല്ലാ പ്രതിരോധ ഉപകരണങ്ങളും അഫ്ഗാനിസ്ഥാനില്‍ ഉപേക്ഷിച്ചാണ് അമേരിക്ക മടങ്ങിയത്. ഇവയെല്ലാം പ്രവര്ത്തനരഹിതമാക്കിയിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാൽ അത് അങ്ങനെയല്ലെന്നാണ് ഈ വീഡിയോയിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.
യു എസ് സൈനികര്‍ അവസാന വിമാനം കയറുന്നതിനുമുമ്പ് ഉപേക്ഷിച്ച 73 വിമാനങ്ങളും മറ്റ് ആയുധ സംവിധാനങ്ങളും, ഹൈടെക് പ്രതിരോധ ഉപകരണങ്ങളും പ്രവര്‍ത്തനരഹിതമാക്കിയിരുന്നു.
Discussion about this post