തിരുവനന്തപുരം: കൊവിഡ് കാലത്ത് പിണറായി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് പിഴയായി പിരിച്ചെടുത്തത് റെക്കോര്‍ഡ് തുകയെന്ന് കണക്കുകൾ പുറത്ത്. അതേസമയം സംസ്ഥാനത്ത് പോലീസ് നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 25 മുതല്‍ ജൂലായ് 31 വരെയുളള കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. ഈ കാലയളവിനിടയില്‍ സംസ്ഥാന സര്‍ക്കാര്‍ 1,00,01,95,900 രൂപയാണ് ജനങ്ങളില്‍ നിന്ന് പിഴയായി ഈടാക്കിയത്. ഓഗസ്റ്റ് മാസത്തെ കണക്കുകള്‍ കൂടാതെയാണിത്.
എറണാകുളം സിറ്റി പരിധിയിലാണ് ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയത്. ഇവിടെ നിന്ന് 13 കോടിയിലധികം രൂപ(13,37,56,800) പിഴയിട്ടു. ഇതിനു പുറമെ എറണാകുളം റൂറലില്‍ നിന്ന് ആറ് കോടിയിലധികം (6,72,40,800) രൂപയും പിഴയായി ലഭിച്ചു.
12 കോടിയിലികം പിഴ നല്കിയ മലപ്പുറം ജില്ലയാണ് പട്ടികയില്‍ രണ്ടാമത്. ഇവിടെ നിന്ന് (12,53,67,200) രൂപ പിരിച്ചെടുത്തു. തിരുവനന്തപുരം റൂറലില്‍ നിന്ന് 9,04,08,000 രൂപയും, സിറ്റി പരിധിയില്‍ 2,63,16,500 രൂപയും പിഴ ഈടാക്കി. തൃശുര് സിറ്റിയില്‍ നിന്ന് 5,46,13,500 രൂപയും തൃശൂര്‍ റൂറലില്‍ 1,81,78,000 രൂപയും ലഭിച്ചു.
കോഴിക്കോട് സിറ്റിയില്‍ 3,56,16,500 രൂപയും റൂറലില്‍ 3,63,08,700 രൂപയും ജനങ്ങളില്‍ നിന്ന് ഈടാക്കി. കൊല്ലം സിറ്റിയില്‍ 4,26,23,400 രൂപയും റൂറലില്‍ 43,72,22,100 പിഴയൊടുക്കി. കണ്ണൂര്‍ സിറ്റിയില്‍ നിന്ന് 3,03,69,400 റൂറലില്‍ നിന്ന് 3,01,93,400 രൂപയും പിഴ ചുമത്തി.
കേരള പോലീസ് ഭരണനിര്‍വഹണത്തിനായി 20 ജില്ലകളായാണ് വിഭജിച്ചിരിക്കുന്നത്. വിവിധ പോലീസ് ജില്ലകളുടെ പരിധിയില്‍ നിന്ന് വലിയ തോതിലുളള പിഴയാണ് ഈടാക്കിയതെന്ന് കണക്കുകള്‍ പറയുന്നു.
Discussion about this post