ലഖ്നൗ: ഹെലികോപ്ടര്‍ ടാക്സി സര്‍വീസിന് തുടക്കം കുറിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ്. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് സര്‍വീസ് ആരംഭിക്കുന്നത്. ഡിസംബറോടെ ഹെലികോപ്ടര്‍ ടാക്സിക്ക് തുടക്കം കുറിക്കാനാകുമെന്നാണ് പ്രതീക്ഷ.
കോവിഡിനെ തുടര്‍ന്ന് തിരക്കുള്ള ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്യാന്‍ ജനങ്ങള്‍ മടിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ ഹെലികോപ്ടര്‍ ടാക്സി ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തൽ.
പദ്ധതി ആരംഭിക്കുന്നതിനായി ആഗ്രയില്‍ ഹെലികോപ്ടര്‍ തയാറാണെന്ന് ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുകേഷ് കുമാര്‍ മേഷ്റാം പറഞ്ഞു. വൈകാതെ മറ്റ് സ്ഥലങ്ങളിലും ഇതിനുള്ള സൗകര്യമൊരുക്കും.
വിദേശികള്‍ ഉള്‍പ്പടെയുള്ള സഞ്ചാരികള്‍ താജ്മഹല്‍ സഞ്ചരിക്കുന്നത് മികച്ച യാത്രസൗകര്യമുള്ളതിനാലാണ്. എന്നാല്‍, യാത്രസൗകര്യത്തിന്‍റെ അഭാവം മൂലം മറ്റ് സ്ഥലങ്ങളിലേക്ക് ഇവര്‍ പോകുന്നില്ല. ഹെലികോപ്ടര്‍ ടാക്സി ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്നാണ് പ്രതീക്ഷ.
ആഗ്ര കൂടാതെ പ്രയാഗ്രാജ്, വിന്ധ്യാചല്‍, ലഖ്നൗ, വാരണാസി എന്നിവിടങ്ങളിലും സേവനം ഒരുക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തി അന്ന് തന്നെ മടങ്ങുന്ന രീതിയിലാവും സര്‍വീസ്. ബോധ്ഗയയിലും കുഷിനഗറിലും സമാനമായ രീതിയില്‍ സേവനമൊരുക്കുമെന്നും മുകേഷ് കുമാര്‍ പറഞ്ഞു.
Discussion about this post