ഡല്‍ഹി: അഫ്ഗാൻ താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിച്ച് തിരികെയെത്തിക്കാനുളള ദൗത്യം ‘ഓപ്പറേഷന് ദേവി ശക്തി’ പുനരാരംഭിക്കാന്‍ തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാര്‍. രാജ്യാന്തര വിമാനസര്‍വീസ് തുടങ്ങുന്നതിനനുസരിച്ച് ഈ ആഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ ദൗത്യം പുനരാരംഭിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.
കാബൂള്‍ വിമാനത്താവളം അടച്ചതിനെ തുടര്‍ന്നാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കാനുളള രക്ഷാ ദൗത്യം ഇന്ത്യ നിര്‍ത്തിവച്ചത്. അഫ്ഗാനില്‍ നിന്ന് എത്തിക്കുന്നവര്‍ക്കുളള ക്വാറന്റൈന് സൗകര്യമടക്കം ഒരുക്കണമെന്ന് ഐടിബിപിയ്ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
300-ഓളം പേരെയാണ് നിലവില്‍ ഇന്ത്യയിലേക്ക് എത്തിക്കാനുളളത്. അമേരിക്കന്‍ സൈന്യം കാബൂള്‍ വിമാനത്താവളം വിട്ട് മടങ്ങിയതോടെ താലിബാന് നിയന്ത്രണത്തിലായ ഇവിടെ നിന്നും ഇന്ത്യക്കാരുടെ മടങ്ങിവരവ് അനിശ്ചിതത്വത്തിലായിരുന്നു. ഇവരെ മടക്കിക്കൊണ്ടുവരാനാണ് രാജ്യത്തിന്റെ തീരുമാനം.
Discussion about this post