ഡല്‍ഹി: ലോക് ജനശക്തി പാര്‍ട്ടി എംപി പ്രിന്‍സ് രാജ് പാസ്വാനെതിരേ ബലാത്സംഗക്കുറ്റം ചുമത്തി ഡല്‍ഹി പോലീസ് കേസെടുത്തു. മയക്കുമരുന്ന് നല്കി ലൈംഗികമായി പീഡിപ്പിച്ചുവെന്നും പിന്നീട് ഭീഷണിപ്പെടുത്തിയെന്നും കാട്ടി എല്‍ജിപി പ്രവര്‍ത്തകയായ പെണ്‍കുട്ടി നല്കിയ പരാതിയിലാണ് നടപടി. ബിഹാറിലെ സമസ്തിപൂരില്‍ നിന്നുള്ള എംപിയാണ് പ്രിന്‍സ് രാജ്.
മൂന്ന് മാസം മുന്‍പ് ലഭിച്ച പരാതിയില്‍ കേസെടുക്കാതെയിരുന്നതിനെ തുടർന്ന് പെണ്‍കുട്ടി ജൂലൈയില്‍ കോടതിയെ സമീപിച്ചു. കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചതോടെയാണ് സെപ്റ്റംബര്‍ ഒന്‍പതിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
അതേസമയം ജൂണ്‍ 17ന് അപകീര്‍ത്തികരമായ പരാമര്‍ശത്തിന്റെ പേരില്‍ താന്‍ പെണ്‍കുട്ടിക്കെതിരേ പരാതി നല്‍കിയിരുന്നതാണെന്നാണ് എംപിയുടെ വിശദീകരണം. പെണ്‍കുട്ടി തനിക്കെതിരേ ഉന്നയിക്കുന്ന പരാതി വ്യാജമാണെന്നും എംപി പറയുന്നു.
Discussion about this post