ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റിൽ. ബി.ജെ.പി നേതാക്കളുടെ പരാതിയിലാണ് നടപടിയെന്ന് യുപി പൊലീസ് വ്യക്തമാക്കി.
പ്രകാശ് വര്‍മ, രമേശ് യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് ബല്ലിയയിലെ ഷേര്‍ ഗ്രാമവാസികളാണ് പ്രകാശും രമേശും. സെപ്റ്റംബര്‍ 23നാണ് ഇരുവരും ബി.ജെ.പി നേതാക്കള്‍ക്കെതിരെ വിഡിയോ പുറത്തുവിട്ടത്.
ഇരുവരുടെയും വിഡിയോകള്‍ ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്സ്ആപ് എന്നിവയില്‍ പങ്കുവെച്ചിരുന്നു. ഇവ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ പരാതി ലഭിച്ചതെന്നും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതെന്നും പൊലീസ് പറഞ്ഞു.
Discussion about this post