കോവിഡ് വാക്സിൻ രണ്ട് ഡോസ് കുത്തിവെയ്പ്പ് പൂർത്തിയായവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇക്കാര്യത്തിൽ ദേശീയ സാങ്കേതിക ഉപദേശക ബോർഡ് ഉടൻ തീരുമാനമെടുക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.
ഇപ്പോൾ മുൻഗണന നൽകുന്നത് 12 നും 18 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാർക്ക് പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിക്കുകയും എല്ലാ മുതിർന്നവർക്കും വാക്സിനേഷൻ പൂർത്തിയാക്കുകയും ചെയ്യുക എന്നതാണെന്ന് കേന്ദ്രം പറഞ്ഞു. ബൂസ്റ്റർ ഡോസ് ആവശ്യമായി വന്നേക്കാം എന്നാണ് നിഗമനം.
കുട്ടികൾക്കുള്ള സൈഡസ് കാഡില വാക്സിന് അംഗീകാരം നൽകിയിട്ടുണ്ട്. വാക്സിൻ പ്രക്രിയയിലേക്ക് ഇത് (സൈഡസ് വാക്സിൻ) എങ്ങനെ അവതരിപ്പിക്കാം എന്നതിനെ കുറിച്ചാണ് ഇപ്പോൾ സർക്കാർ ആലോചിക്കുന്നത്. കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള പ്രഖ്യാപനം ഉണ്ടായാൽ സൈകോവ്-ഡി, സൈഡസ് കാഡില വാക്സിന് എന്നിവ വാക്സിൻ പ്രക്രിയയുടെ ഭാഗമായി അവതരിപ്പിക്കപ്പെടും.
അതേസമയം ബുധനാഴ്ച രാത്രി വരെ, ഇന്ത്യയിൽ 236 ദശലക്ഷം ആളുകൾക്ക് രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് നൽകി, 409 ദശലക്ഷം പേർക്ക് ഒരു ഡോസ് വാക്സിൻ ലഭിച്ചു.
Discussion about this post