കൊല്ലം: സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറില്‍ സഞ്ചരിച്ചതിന് പെറ്റിയടയ്ക്കാന്‍ യുവാക്കള്‍ പൊലീസിന് നല്കി വിവരങ്ങളും ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ പെറ്റിയടിച്ച പൊലീസിന്റെ നടപടിയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാകുന്നു. കൊല്ലം ചടയമംഗലത്താണ് സംഭവം.
മൂന്നംഗ സംഘം ആയിരുന്നു വാഹനപരിശോധനയ്ക്കിടെ പൊലീസിന്റെ മുന്നില്‍പ്പെട്ടത്. അഞ്ഞൂറ് രൂപ പെറ്റിയടയ്ക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഇത് തര്‍ക്കത്തിനിടയാക്കുകയും അവസാനം പെറ്റിയടയ്ക്കാന്‍ യുവാക്കള്‍ തയ്യാറാവുകയുമായിരുന്നു. എന്നാല്‍ നല്കിയ വിവരങ്ങളോ അയോധ്യയിലെ ദശരഥപുത്രന് രാമന്റെ മേല്‍വിലാസവും. തങ്ങളെ പറ്റിയ്ക്കുകയാണെന്ന് അറിഞ്ഞിട്ടും പൊലീസും പറഞ്ഞ വിവരങ്ങള്‍ വെച്ച് പെറ്റി വാങ്ങി രസീതും നല്കി.
‘നിങ്ങള്‍ ഏതെങ്കിലും പേര് പറ, നിന്റെ പേര് തന്നെ വേണമെന്നില്ല’ എന്നായിരുന്നു ഉദ്യോഗസ്ഥന്റെ മരുപടി. യുവാക്കളിലൊരാള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. എങ്ങനെയും പണം നേടാനുള്ള ശ്രമമാണ് പൊലീസിന്റെ ഈ പ്രവര്‍ത്തിയിലൂടെ വെളിവാകുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.
Discussion about this post