തലശേരി: കണ്ണൂരിൽ മൊകേരി പാത്തിപ്പാലത്ത് ഒന്നര വയസുകാരി മകളെയും അദ്ധ്യാപികയായ ഭാര്യയെയും പുഴയില്‍ തള്ളിയിട്ട സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. സംഭവത്തിന് ശേഷം രക്ഷപ്പെട്ട കുട്ടിയുടെ പിതാവ് കെ.പി ഷിജുവിനെ മട്ടന്നൂര്‍ അമ്പലക്കുളങ്ങരയില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്.
പ്രതിയെ ശനിയാഴ്ച്ച ഉച്ചയോടെ കതിരുര്‍ പൊലിസിന് കൈമാറി. ഇനിയുള്ള ചോദ്യം ചെയ്യലില്‍ മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാവുകയുള്ളുമെന്ന് പൊലിസ് പറഞ്ഞു.
ഒന്നര വയസുകാരി അന്വിത പുഴയില്‍ വീണ് മരിച്ചത് അച്ഛന് തള്ളിയിട്ടതാണെന്ന് കുട്ടിയുടെ അമ്മ സോന മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ കുഞ്ഞ് മരിച്ചിരുന്നു. അമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. തന്നെയും മകളേയും ഭര്‍ത്താവ് തള്ളിയിട്ടതാണെന്ന് യുവതി മൊഴി നല്‍കിയതോടെയാണ് ഭര്‍ത്താവ് ഷിജുവിനായി പൊലിസ് തെരച്ചില്‍ തുടങ്ങിയത്.
തലശ്ശേരി കുടുംബകോടതി ജീവനക്കാരന് പത്തായക്കുന്ന് കുപ്പ്യാട്ട് കെ.പി.ഷിജുവിന്റെ ഭാര്യയും ഈസ്റ്റ് കതിരൂര്‍ എല്‍.പി. സ്കൂള്‍ അദ്ധ്യാപികയുമായ സോന (25) യും മകള്‍ ഒന്നരവയസ്സുകാരി അന്‍വിതയുമാണ് പുഴയില്‍ വീണത്. വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.
കുട്ടിയുടെ മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. വിവരമറിഞ്ഞ് കതിരൂര്‍, പാനൂര്‍ പൊലീസ്, കൂത്തുപറമ്പ്, പാനൂര്‍ അഗ്നിരക്ഷാസേന, തലശ്ശേരി എ.സി.പി. വിഷ്ണു പ്രദീപ്, കെ.പി.മോഹനന് എംഎല്‍എ. തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. ഭര്‍ത്താവിന്റെ പേരില്‍ കൊലപാതകത്തിന് കേസെടുത്തതായി കതിരൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ.വി.മഹേഷ് പറഞ്ഞു. കണ്ണുര്‍ ജില്ലാ പൊലിസ് മേധാവി ആര്.ഇളങ്കോക തിരുര്‍ പൊലിസ് സ്റ്റേഷനിലെത്തി പ്രതിയെ ചോദ്യം ചെയ്യും.
Discussion about this post