ബംഗളൂരു: ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതം മാറ്റുന്ന ക്രൈസ്തവ പുരോഹിതനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ ഹൈവെ ഉപരോധ സമരവും നടത്തി. വിശ്വ ഹിന്ദു പരിഷത്ത്(വിഎച്ച്പി), ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരും സംയുക്തമായിട്ടായിരുന്നു സമരം.
ഹിന്ദു പുരോഹിതന്റെ നേതൃത്വത്തില്‍ എത്തിയ സംഘം പള്ളിയുടെ പ്രാര്‍ത്ഥനാ ഹാളിന്റെ പിറകിലിരുന്ന് ഭജന പാടാന്‍ തുടങ്ങി. ഞായറാഴ്ച്ച രാവിലെ കര്‍ണാടകയിലെ ഹുബ്ലിയിലാണ് സംഭവം. ‘ശ്രീ റാം, ജയ് റാം’ എന്ന് തുടങ്ങുന്ന ഭജനയാണ് സംഘം ചൊല്ലിയത്. ഇതിന് ശേഷമാണ് ബിജെപി എംഎല്‍എ അര്‍വിന്ദ് ബെല്ലാടിന്റെ നേതൃത്വത്തില്‍ ഹൈവേ ഉപരോധിച്ചത്. പാസ്റ്റര്‍ സോമു അവരാദിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബിജെപി എംഎല്‍എ ഹൈവേ ഉപരോധിച്ചത്.
തുടർന്ന് പാസ്റ്റര്‍ സോമു അവരാദിയെ ഹുബ്ലി പോലിസ് അറസ്റ്റ് ചെയ്തു. ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ആന്റ് ട്രൈബ്‌സ് സംരക്ഷണ നിയമ പ്രകാരമാണ് പാസ്റ്റര്‍ക്കെതിരേ കേസെടുത്തത്. പാസ്റ്ററെ അറസ്റ്റ് ചെയ്തതായി ഹുബ്ലി പോലിസ് കമ്മീഷ്ണര്‍ ലബു റാം സ്ഥിരീകരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post