കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ ജയിലില്‍ കഴിയുന്ന മോന്സന് മാവുങ്കലിനെതിരായ പോക്സോ കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്. വീട്ടിലെ ചികില്‍സാ കേന്ദ്രത്തില്‍ വെച്ച് പല തവണ മോന്സന് തന്നെ പീഡിപ്പിച്ചു എന്നാണു പെണ്‍കുട്ടി പൊലീസിന് നല്കിയ മൊഴി. ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നും പെണ്‍കുട്ടി പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
മോന്സന് അറസ്റ്റിലാകുന്നതിനു രണ്ടു ദിവസം മുമ്പും ലൈംഗികമായി പീഡിപ്പിച്ചെന്നു പെണ്‍കുട്ടിയുടെ മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാവ് മോന്‍സന്റെ സൗന്ദര്യവര്‍ധക ചികിത്സാ കേന്ദ്രത്തിലെ ജോലിക്കാരിയായിരുന്നു. 17 വയസ്സു മുതല്‍ അമ്മയ്ക്കൊപ്പം മോന്‍സന്റെ ചികില്‍സാ കേന്ദ്രത്തില്‍ സഹായത്തിനു പോയിരുന്നെന്ന് പെണ്‍കുട്ടിയുടെ പറയുന്നു.
ചികില്‍സയുടെ ചിത്രങ്ങള്‍ എന്ന പേരില്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ചു. പിന്നാലെയായിരുന്നു പീഡനം. ഗര്‍ഭിണിയായപ്പോള്‍, പരാതിപ്പെടരുതെന്നും പ്രായപൂര്‍ത്തിയായാല്‍ വിവാഹം കഴിക്കാമെന്നും വാഗ്ദാനം നല്കി. ഉന്നത പഠനത്തിന് സാമ്പത്തിക സഹായം നല്‍കുമെന്നും മോണ്സൺ പറഞ്ഞതായും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
പിന്നീട് കലൂരുള്ള ചികിത്സാ കേന്ദ്രത്തിലേക്ക് ഒരാളെ വരുത്തി ഗര്‍ഭച്ഛിദ്രം നടത്തുകയായിരുന്നു. മോന്സന് അറസ്റ്റിലായതിനു പിന്നാലെ പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും ചില പൊലീസുകാര്‍ നിരുല്‍സാഹപ്പെടുത്തിയെന്നും തനിക്കു വധഭീഷണി ഉണ്ടായിരുന്നതിനാലാണ് ഇതുവരെ പൊലീസില്‍ പരാതി നല്‍കാതിരുന്നതെന്നും പെണ്‍കുട്ടിയുടെ മാതാവ് പറയുന്നു.
ക്രൈംബ്രാഞ്ച് സംഘത്തിന് ഈ കേസും കൈമാറിയെന്നും അവരാണ് അന്വേഷിക്കുന്നതെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കി.
Discussion about this post