മികച്ച സംവിധായകനുള്ള അവാർഡ് നേടിക്കൊടുത്ത സിനിമ മത-മൗലികവാദികളുടെ ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ തികച്ചും നെഗറ്റീവായ സന്ദേശം പ്രചരിപ്പിക്കുന്ന സിനിമയാണ്. അത്തരം സിനിമയുടെ സംവിധായകന് അവാർഡ് നൽകുന്നുവെന്നത് ജൂറി അംഗമായ എനിക്ക് അപമാനകരമാണ്.
ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഒരു നല്ല സിനിമയേ അല്ല. സ്ത്രീപക്ഷ സിനിമ എന്നുപറയുന്നത് തെറ്റാണ് എന്ന അഭിപ്രായക്കാരനാണ് ഞാൻ. നായികയുടെ ഇത്രയും സഹനങ്ങളും സിനിമയിൽ കാണിക്കുന്ന സ്ത്രീപക്ഷ നിലപാടുകളും വ്യാജമാണ്. ഞാൻ ആ സിനിമയ്ക്കെതിരാണ്.
ഭാവിയിൽ ഇനിയൊരു പുരസ്കാരനിർണയ കമ്മിറ്റിയിലും എന്റെ സാന്നിധ്യമുണ്ടാകില്ല. ഇത്തരത്തിൽ അപമാനിതനാവാൻ ഞാൻ ഇനിയില്ല. അധ്യക്ഷയുടെ തീരുമാനങ്ങൾ പക്ഷപാതപരമായിരുന്നു. തികച്ചും യാന്ത്രികമായി നടന്ന അവാർഡ് നിർണയമായിരുന്നു ഇത്. സിനിമകളെ കലാപരമായും ആശയപരമായും ഉൾക്കൊള്ളാനുള്ള പാടവം ഒന്നോ രണ്ടോ പേരൊഴികെ ആർക്കും തന്നെ ഉണ്ടായിരുന്നില്ല.
നല്ല സിനിമകൾക്കുവേണ്ടി ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്ന വേദനയാണ് ഉള്ളത്. കേരള ചലച്ചിത്ര അക്കാദമി അവാർഡ് നിർണയ കമ്മിറ്റി അംഗം എന്ന നിലയിൽ പ്രഖ്യാപിക്കപ്പെട്ട പുരസ്കാരങ്ങൾക്കെതിരായി നിലകൊള്ളുന്നു എന്നതിനർഥം ആ പുരസ്കാരങ്ങളെല്ലാം ഞാൻ മാനസികമായി റദ്ദാക്കി എന്നുതന്നെയാണ്.
Discussion about this post