കോട്ടയം: എം.ജി യൂണിവേഴ്സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിലെ അക്രമ സംഭവങ്ങളിലെ എഐഎസ്എഫ് വിമര്‍ശനത്തില്‍ പ്രതികരിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. എസ്.എഫ്.ഐയെ വിമര്‍ശിച്ച് സംസാരിച്ച എഐഎസ്എഫ് വനിതാ നേതാവ് ആര്‍എസ്എസിനെ പരാമര്‍ശിച്ചതിനെ വിമര്‍ശിച്ചായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എസ്എഫ്ഐ അക്രമ രാഷ്ട്രീയത്തിന് വിധേയയായ AISF നേതാവായ സഹോദരിയോട് സഹതാപം തോന്നുന്നുണ്ട്. പക്ഷേ അതിനിടക്ക് എസ്എഫ്ഐക്കാരെ ജനാധിപത്യം പഠിപ്പിക്കാൻ സഹോദരി ആർഎസ്എസിൻ്റെ പേര് വലിച്ചിഴക്കുന്നത് എന്തിനാണ് ?
ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം AISF നേതാവ് പഠിക്കുന്നത് നല്ലതാണ്. ഇന്ത്യയിലെ ജനാധിപത്യത്തെ ഇന്ദിരാഗാന്ധി കശാപ്പ് ചെയ്ത അടിയന്തരാവസ്ഥക്കാലത്ത് ഒരു ലജ്ജയുമില്ലാതെ അടിയന്തരാവസ്ഥക്കും ഇന്ദിരക്കും ജയ ജയ പാടിയവരാണ് സിപിഐയും എഐഎസ്എഫും. അന്ന് ജനാധിപത്യത്തിൻ്റെ പുന:സ്ഥാപനത്തിനായി സമരം ചെയ്തവരും മർദ്ദനമേറ്റവരും ജയിലറ പുൽകിയതും ആർഎസ്എസുകാരാണ്. മറക്കരുത് . ആർഎസ്എസിനെ ജനാധിപത്യം പഠിപ്പിക്കാൻ ഫാസിസ്റ്റ് ഇന്ദിരയുടെ അടുക്കള വേല ചെയ്ത സിപിഐ ക്കാർ വളർന്നിട്ടില്ല. എസ്എഫ്ഐക്കാരുടെ മർദ്ദനത്തിലുള്ള പ്രതിഷേധത്തിന് ഐക്യദാർഢ്യം.
https://www.facebook.com/Sandeepvarierbjp/posts/6327251007316612
Discussion about this post