ഡല്‍ഹി: മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിക്കുമെന്ന് റിപ്പോർട്ട്. രാഷ്ട്രീയ നേതാവെന്ന നിലയിലല്ല കര്‍ഷക സമരം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക വിദഗ്ധരോടൊപ്പമാണ് കൂടിക്കാഴ്ചയെന്നാണ് റിപോർട്ടുകൾ പറയുന്നത്.
കാര്‍ഷിക സമരം ഒത്തുതീര്‍ക്കുന്നതുമായി ബന്ധപ്പെട്ട പല തലത്തിലുള്ള സാധ്യതകള്‍ ചര്‍ച്ചയില്‍ പരിശോധനാ വിധേയമാക്കും. ഇക്കാര്യത്തില്‍ തനിക്കൊരു ബദല്‍ നിര്‍ദേശം വയ്ക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് അമരീന്ദര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തന്റെ പക്കല്‍ മുന്‍കൂട്ടി തയ്യാറാക്കിയ തീരുമാനങ്ങളോ പരിഹാരങ്ങളോ ഇല്ലെന്നും ചര്‍ച്ചയുടെ ഭാഗമായി ഉരുത്തിരിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്കും സര്‍ക്കാരിനും ഇക്കാര്യത്തില്‍ ഒരു പരിഹാരം ആവശ്യമാണ്.
അതേസമയം താന്‍ കര്‍ഷക സമരനേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അമരീന്ദര്‍ പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികളെ കൂടെക്കൂട്ടേണ്ടതില്ലെന്ന് കര്‍ഷക സംഘടനകള്‍ തീരുമാനിച്ച സാഹചര്യത്തില്‍ താന്‍ അവരോട് നേരിട്ട് ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ്സുമായി നിലനിന്നിരുന്ന അധികാരത്തര്‍ക്കത്തിനൊടുവിലാണ് അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് ഇന്ന് സ്വന്തം പാര്‍ട്ടിക്ക് രൂപം നല്‍കിയത്.
Discussion about this post