മലപ്പുറം: കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ പുരോഹിതൻ ബായാര്‍ തങ്ങളുടെ പേരില്‍ സുഹൃത്തില്‍ നിന്ന് പലപ്പോഴായി 55 ലക്ഷം തട്ടിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ഇന്ത്യനൂരിലെ മുളഞ്ഞിപ്പുലാന്‍ വീട്ടില്‍ അര്‍ഷാക്കിന്റെ പരാതിയില്‍ തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം അരീക്കന്‍പാറയില്‍ മര്‍ഷൂക്ക് (35) ആണ് അറസ്റ്റിലായത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. ബായാര്‍ തങ്ങളുടെ പേരില്‍ ഫോണിലൂടെ സംസാരിച്ചും വാട്സാപ്പില്‍ ചാറ്റ് ചെയ്തും പലപ്പോഴായി 55 ലക്ഷം രൂപയോളം വാങ്ങി വഞ്ചിച്ചുവെന്നാണ് അര്‍ഷാക്കിന്റെ പരാതി.
അര്‍ഷാക്കിന്റെ കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാനും ബിസിനസില്‍ അഭിവൃദ്ധിയുണ്ടാക്കാനും സഹായം വാഗ്ദാനം ചെയ്ത് മര്‍ഷൂക്ക് തട്ടിപ്പ് നടത്തിയത്. ഇതിന്റെ ഭാഗമായി കാടാമ്പുഴയിലെ ബായാര്‍ തങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കാമെന്നും മര്‍ഷൂക്ക് പറഞ്ഞിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചു.
Discussion about this post