ഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതി വിധി പുറത്ത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139. 5 അടിയായി ക്രമീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. നവംബര്‍ 10 വരെ ഈ നില തുടരണമെന്നും കോടതി നിര്‍ദേശത്തിൽ പറയുന്നു. മേല്‍നോട്ട സമിതി തീരുമാനം അംഗീകരിച്ചാണ് സുപ്രീം കോടതി നിര്‍ദേശം. നവംബര്‍ 10ന് കേസ് വീണ്ടും പരിഗണിക്കും.
സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാട് തയ്യാറാക്കിയ റൂള്‍കര്‍വ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നത് അഗീകരിക്കാനാകില്ലെന്നാണ് കേരളത്തിന്റെ നിലപാട്.
ജനങ്ങളെ ബാധിക്കുന്ന കേരളത്തിന്റെ ആശങ്കകള്‍ മേല്‍നോട്ട സമിതി കണക്കിലെടുത്തില്ലെന്നും കേരളം കോടതിയെ അറിയിച്ചിരുന്നു. നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്നും പുതിയ അണക്കെട്ടാണ് ശാശ്വത പരിഹാരമെന്നും കേരളം ആവശ്യപ്പെട്ടു.
Discussion about this post