ഇന്ത്യയിൽ ‘മേഡ് ഇൻ ചൈന’ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചതിനാൽ ചൈനീസ് കയറ്റുമതിക്കാർക്ക് 50,000 കോടി രൂപയുടെ നഷ്ടം ഉണ്ടായേക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി). രാജ്യത്തുടനീളമുള്ള 20 വിതരണ നഗരങ്ങളിൽ ട്രേഡ് ബോഡിയുടെ ഗവേഷണ വിഭാഗം നടത്തിയ സർവേയിലാണ് ഇന്ത്യൻ വ്യാപാരികളോ ഇറക്കുമതിക്കാരോ തങ്ങളുടെ ചൈനീസ് കയറ്റുമതിക്കാർക്ക് ദീപാവലി സാധനങ്ങൾക്കോ പടക്കങ്ങൾക്കോ മറ്റ് വസ്തുക്കൾക്കോ ഓർഡർ നൽകിയിട്ടില്ലെന്ന് വ്യക്തമാകുന്നത്.
മുൻവർഷത്തെപ്പോലെ, ഈ വർഷവും സിഎഐടി ‘ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക’ എന്ന ആഹ്വാനമാണ് നൽകിയിരിക്കുന്നത്. ഇന്ത്യൻ വ്യാപാരികൾ ചൈനീസ് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിർത്തിയാൽ ചൈനയ്ക്ക് ഏകദേശം 50,000 കോടി രൂപയുടെ ബിസിനസ്സ് നഷ്ടം സംഭവിക്കുമെന്ന് ഉറപ്പാണ്. ” സിഎഐടി വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ട്രേഡ് ബോഡി കണ്ട മാറ്റങ്ങളെക്കുറിച്ച് സിഎഐടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ പ്രതികരിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളിലുടനീളമുള്ള ഇന്ത്യക്കാർക്ക് ചൈനീസ് ഉൽപ്പന്നങ്ങൾ വാങ്ങാൻ താൽപ്പര്യമില്ലെന്ന് അദ്ദേഹം പറയുന്നു. രാഖി പെരുന്നാളിൽ ചൈനീസ് കയറ്റുമതിക്കാർക്കുണ്ടായ നഷ്ടം ഇത് വ്യക്തമാക്കുന്നതാണ്.
സാധാരണഗതിയിൽ, രക്ഷാബന്ധൻ മുതൽ പുതുവത്സര രാവ് വരെയുള്ള ഉത്സവ സീസണിൽ ഇന്ത്യൻ വ്യാപാരികൾ ചൈനയിൽ നിന്ന് 70,000 കോടി രൂപയുടെ സാധനങ്ങൾ ആണ് ഇറക്കുമതി ചെയ്യുന്നത്. എന്നാൽ ഈ വർഷം, രാഖി ഉത്സവത്തിൽ തന്നെ 5,000 കോടി രൂപയുടെ നഷ്ടമാണ് ചൈനീസ് കയറ്റുമതിക്കാർക്ക് ഉണ്ടായത്. തുടർന്ന് ഗണേശ ചതുർത്ഥി കാലത്ത് 500 കോടിയോളം രൂപയുടെ അധിക നഷ്ടവും ചൈനയ്ക്കുണ്ടായി.
കഴിഞ്ഞ വർഷം ഇന്ത്യൻ സൈന്യവും ചൈനീസ് സേനയും തമ്മിൽ ഗാൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലിനെത്തുടർന്നാണ് ചൈനീസ് ഉൽപ്പന്നങ്ങളുടെ ബഹിഷ്കരണം ഇന്ത്യ കൂടുതലായി കാണുന്നത്.
രാജ്യത്തുടനീളമുള്ള വിപണിയിലെ ഉപഭോക്താക്കളുടെ എണ്ണത്തിലുള്ള വർദ്ധനവ് കാരണം ദീപാവലി സീസണിൽ ആഭ്യന്തര വിൽപ്പനയിൽ വലിയ ഉയർച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിഎഐടി പറയുന്നു. ദീപാവലി വിൽപ്പന സമയത്ത് ഉപഭോക്തൃ ചെലവിലൂടെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ 2 ലക്ഷം കോടി രൂപയുടെ നിക്ഷേപം വരുമെന്ന് ട്രേഡ് ബോഡി പ്രവചിക്കുന്നു.
ദീപാവലി സീസണിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള വളർച്ചയെക്കുറിച്ച് സിഎഐടിക്ക് ശുഭാപ്തിവിശ്വാസം ഉള്ളതിനാൽ, ആഭ്യന്തര പടക്ക വ്യവസായം ഈ പ്രതീക്ഷിച്ച വളർച്ചയ്ക്ക് ശക്തമായ സംഭാവന നൽകിയേക്കില്ല. ചൈനീസ് ഉൽപന്നങ്ങൾക്കെതിരായ നിഷേധാത്മകവികാരങ്ങൾ ആഭ്യന്തര പടക്ക നിർമ്മാതാക്കൾക്ക് ഒരു അനുഗ്രഹമായി മാറിയേക്കാം. എന്നാൽ, പല സംസ്ഥാനങ്ങളിലും പടക്ക നിരോധനം, സുപ്രീം കോടതിയുടെ പടക്ക നിരോധനം എന്നിവയ്ക്കൊപ്പം, ചൈനീസ് ഉൽപ്പന്നങ്ങളുടെ അഭാവത്തിൽ വിൽപ്പന വർദ്ധിക്കുന്നതിനുള്ള സാധ്യതയെ മങ്ങിയതായിട്ടാണ് കാണുന്നത്.
ഒഡീഷ, രാജസ്ഥാൻ, ഡൽഹി, ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ദീപാവലി സീസണിൽ പടക്കം പൊട്ടിക്കുന്നത് ഭാഗികമായോ പൂർണമായോ നിരോധിക്കാൻ ഉത്തരവിട്ടതോടെ പടക്കനിർമ്മാതാക്കൾ അനിശ്ചിതത്വത്തിന്റെ പടുകുഴിയിലാണ്.
പടക്കങ്ങൾ നിരോധിക്കുന്നതിനെ സുപ്രീം കോടതി പിന്തുണച്ചു. അതേസമയം ബേരിയം ലവണങ്ങൾ അടങ്ങിയ പടക്കങ്ങൾ മാത്രമേ നിരോധിച്ചിട്ടുള്ളൂ. ബേരിയം ലവണങ്ങൾ ഉള്ളവ മാത്രം നിരോധിക്കുമെന്ന മുന്നറിയിപ്പോടെയാണ് വെള്ളിയാഴ്ച പടക്ക നിരോധനം സുപ്രീം കോടതി ശരിവെച്ചത്. അതേസമയം, പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ലംഘിക്കുന്നതും, ആഘോഷത്തിന്റെ മറവിൽ നിരോധിത പടക്കം പൊട്ടിക്കുന്നതും അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ എംആർ ഷാ, എഎസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
“ആസ്വദനത്തിന്റെ മറവിൽ നിങ്ങൾക്ക് [നിർമ്മാതാക്കൾക്ക്] പൗരന്മാരുടെ ജീവിതം കൊണ്ട് കളിക്കാനാവില്ല. ഞങ്ങൾ ഒരു പ്രത്യേക സമുദായത്തിന് എതിരല്ല. പൗരന്മാരുടെ മൗലികാവകാശ സംരക്ഷണത്തിനായി ഞങ്ങൾ ഇവിടെയുണ്ടെന്ന ശക്തമായ സന്ദേശം അയയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” ബെഞ്ച് പറഞ്ഞു.
വിവിധ സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ നിരോധനത്തിനിടയിൽ ഇന്ത്യൻ പടക്ക വ്യവസായം നഷ്ടത്തിലേക്കാണ് കൂപ്പുകുത്തുന്നത്.
രാജ്യത്തെ പടക്ക വ്യവസായത്തെ പ്രത്യേകിച്ച് 90 ശതമാനത്തിലധികം പടക്കങ്ങൾ ഉൽപ്പാദിപ്പിക്കുന്ന തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ ശിവകാശി പട്ടണത്തിൽ നിന്നുള്ള നിർമ്മാതാക്കളെ പ്രതികൂലമായി ഈ വിധി ബാധിക്കാൻ സാധ്യതയുണ്ട്. പടക്കം പൊട്ടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതിനാൽ ശിവകാശിയിലെ നിർമ്മാതാക്കൾക്ക് ഈ വർഷം 500 കോടിയിലധികം രൂപയുടെ നഷ്ടം നേരിട്ടേക്കുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ വർഷത്തെ ഉൽപ്പാദനത്തെ അപേക്ഷിച്ച് 50 ശതമാനമാണ് പടക്കങ്ങളുടെ ഉൽപ്പാദനം എന്നാണ് റിപ്പോർട്ട്. 2020-ൽ 3000 കോടി രൂപയുടെ പടക്കങ്ങൾ നിർമിച്ചപ്പോൾ ഈ വർഷം 1500 കോടി രൂപയ്ക്കടുത്താണ് പടക്കങ്ങൾ നിർമ്മിച്ചത്. നോട്ട് നിരോധനത്തിന് ശേഷം ഏകദേശം 500 കോടി രൂപയുടെ നഷ്ടം ഉണ്ടാകും. മഹാമാരിയും പടക്ക വ്യവസായത്തെ പ്രതികൂലമായി ബാധിച്ചു. കോവിഡ് -19 മൂന്നാം തരംഗവും പടക്ക നിരോധനവും ഭയന്നും നിരവധി വ്യാപാരികൾ ഉൽപ്പന്നങ്ങൾ വാങ്ങാൻ മടി കാണിക്കുകയാണ്.
ഇന്ത്യയിലെ പടക്ക നിർമ്മാതാക്കളുടെ കേന്ദ്രമായ ശിവകാശിയിൽ നേരിട്ടോ അല്ലാതെയോ 6.5 ലക്ഷം കുടുംബങ്ങൾ ഈ വ്യവസായത്തെ ഉപജീവനത്തിനായി ആശ്രയിക്കുന്നു. ഒരുകാലത്ത് കുതിച്ചുയരുന്ന വ്യവസായമായിരുന്നു ഇത്. നിരവധി സംസ്ഥാനങ്ങൾ പടക്ക നിരോധനം പ്രഖ്യാപിച്ചതിനാൽ പടക്ക നിർമ്മാതാക്കൾ അനിശ്ചിതത്വത്തിലാണ്.
ശിവകാശിയിൽ പടക്ക നിരോധനം ജനങ്ങളുടെ ജീവിതത്തെ കൂടുതൽ വഷളാക്കിയിട്ടുണ്ട്. പടക്കനിർമ്മാണശാലകളിലെ ജോലിയാണ് ചെയ്യുന്നത് പ്രാഥമിക വുമാന മാർഗം. കാരണം കൃഷിക്ക് അനുയോജ്യമായ ഭൂമിയല്ല എന്നതു തന്നെ.
Discussion about this post