കൊല്ലം: വിവാഹം ക്ഷണിക്കാനായി ബന്ധുവീട്ടില്‍ എത്തിയ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മലപ്പുറം സ്വദേശി അറസ്റ്റില്‍. മലപ്പുറം കരുവാരക്കുണ്ട് കുട്ടത്തി പട്ടിക്കാടന്‍ ഹൗസില്‍ അന്‍സാരി(49)യാണ് കൊല്ലം കൊട്ടിയം പോലീസിന്റെ പിടിയിലായത്.
വിവാഹ നിശ്ചയം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വിവാഹത്തിന് മുന്നോടിയായി ബന്ധു വീട്ടില്‍ നിന്ന യുവതിയുമായി അടുപ്പം സ്ഥാപിച്ച അന്‍സാരി വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പലതവണ പ്രതി കുറ്റം ആവര്‍ത്തിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ഇതിനിടെ വിവാഹം കഴിഞ്ഞ യുവതിക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍, ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും പരിശോധനയില്‍ ഗര്‍ഭിണിയാണെന്നും തെളിയുകയുമായിരുന്നു.
തുടർന്ന് ഗര്‍ഭസ്ഥ ശിശുവിന് രണ്ടു മാസത്തില്‍ കൂടുതല്‍ പ്രായമുണ്ടെന്ന് കണ്ടതോടെ ഭര്‍തൃവീട്ടുകാര്‍ യുവതിയെ സ്വന്തം വീട്ടിലാക്കി. യുവതിയുടെ ബന്ധുക്കളുമായുള്ള അടുപ്പം മുതലെടുത്ത് സ്വാധീനം ചെലുത്തിയ പ്രതി യുവതിയുടെ ഗര്‍ഭഛിദ്രം നടത്തി. പിന്നീട് ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം ഇയാള്‍ യുവതിയുടെ ബന്ധുവായ യുവാവില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. യുവതി കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിന്മേല് അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post