എറണാകുളം പാലാരിവട്ടത്ത് മുൻ മിസ് കേരള ആൻസി കബീറടക്കം അടക്കം മൂന്നു പേർ വാഹനപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി. പാർട്ടിയിൽ പങ്കെടുത്ത് മടങ്ങവെ നവംബർ ഒന്നിനു പുലർച്ചെയാണ് അപകടം ഉണ്ടായത്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പെടെയുള്ളവർ ലഹരി ഉപയോഗിച്ചതിന് കൂടുതൽ തെളിവ് തേടി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.
നവംബർ ഒന്നിന് പാലാരിവട്ടത്ത് നടന്ന കാർ അപകടത്തിലാണ് മുൻ മിസ് കേരള ആൻസി കബീർ, മിസ് കേരള റണ്ണറപ് അഞ്ജന, ഇവരുടെ സുഹൃത്ത് കെ.എ മുഹമ്മദ് ആഷിക് എന്നിവർ മരിച്ചത്. അപകടസമയത്ത് അബ്ദുൽ റഹ്മാൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചതിനും, മനപൂവ്വമല്ലാത്ത നരഹത്യയ്ക്കുമാണ് കേസ് എടുത്തത്.
അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുൾ റഹ്മാൻ ഇന്ന് ആശുപത്രി വിട്ട ഉടൻ പാലാരവിട്ടം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post