മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസത്തെ ‘അക്രമാസക്തമായ പെരുമാറ്റത്തിന്റെ’ പേരിൽ എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ അടക്കം 12 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കില്ലെന്ന് രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു. തുടർന്ന് പ്രതിപക്ഷം ബഹളം വെച്ച് സഭയിൽ നിന്നും ഇറങ്ങിപ്പോയി.
എം.പിമാർ ഖേദം പ്രകടിപ്പിക്കാത്തതിനാൽ സസ്പെൻഷൻ തുടരുമെന്നും നായിഡു പറഞ്ഞു. സസ്പെൻഡ് ചെയ്യപ്പെട്ട എം.പിമാർ ഖേദം പ്രകടിപ്പിച്ചിട്ടില്ല. പ്രതിപക്ഷ നേതാവിന്റെ (കോൺഗ്രസിന്റെ മല്ലികാർജുൻ ഖാർഗെ) അപ്പീൽ താൻ പരിഗണിക്കുന്നില്ലെന്നും സസ്പെൻഷൻ പിൻവലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന് പുറത്തു പോകാൻ എല്ലാ അവകാശവും ഉണ്ടെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. “ജനാധിപത്യത്തിൽ… പാർലമെന്റിൽ… അവർക്ക് (പ്രതിപക്ഷത്തിന്) പുറത്തുപോകാം (പക്ഷേ) സഭ പ്രവർത്തിക്കണം.” വെങ്കയ്യ നായിഡു പറഞ്ഞു.
Discussion about this post