ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരാക്രമണ പദ്ധതിയിട്ടിരുന്ന രണ്ട് ലഷ്കര്‍ ഇ ത്വയ്ബ ഭീകരർ അറസ്റ്റിൽ. ഷോപിയാനിലാണ് ഭീകരർ പിടിയിലായത്. ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഭീകരരില്‍ നിന്നും പിടിച്ചെടുത്തു.
റാംബി ആറയ്ക്ക് സമീപം ദൂംവാനി ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തെരച്ചില്‍ ആരംഭിച്ചത്. പരിശോധനയില്‍ ദൂംവാനി കീഗം സ്വദേശിയായ ലഷ്കര്‍ ഭീകരര്‍ ഷാഹിദ് അഹമ്മദ് ഗെയ്നിയെയും ഇയാളുടെ സഹായി കിഫായത് അയ്യൂബ് അലിയെയും ആണ് പിടികൂടിയത്.
2.9 ലക്ഷം രൂപ ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇത് കൂടാതെ ചൈനീസ് പിസ്റ്റള്‍, ചൈനീസ് ഗ്രനേഡ്, പിസ്റ്റള്‍, മാഗസിന് ഉള്‍പ്പെടെയുളള സ്ഫോടക വസ്തുക്കളും കണ്ടെടുത്തി.
Discussion about this post