‘ചുവന്നതൊപ്പി’ ഉത്തര്‍പ്രദേശിന് റെഡ് അലര്‍ട്ട് ആണെന്ന് ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിയിൽ മാത്രമാണ് അവർക്ക് താത്പര്യമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഗോരഖ്പുറില്‍, നവീകരിച്ച വളംഫാക്ടറി-എ.ഐ.ഐ.എം.എസ്. ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സമാജ് വാദി പാര്‍ട്ടി ഭീകരവാദികളോട് അനുകമ്പ പ്രകടിപ്പിക്കുന്നവരാണ്. അഴിമതിക്കും കയ്യേറ്റത്തിനും മാഫിയകളെ സ്വതന്ത്രരാക്കാനും മാത്രമാണ് ഇത്തരക്കാർക്ക് അധികാരം ആവശ്യമുള്ളത്. ചുവന്ന തൊപ്പിക്കാർ സർക്കാർ രൂപീകരിക്കാൻ ആഗ്രഹിക്കുന്നത് തീവ്രവാദികളെ ജയിൽമോചിതരാക്കാനാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post