സംയുക്ത സൈനിക മേധാവി വിപിന്‍ റാവത് ഉള്‍പ്പെടെയുള്ള ഉന്നത സൈനികോദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ തകർന്ന് വീണ സംഭവത്തിൽ അപകടത്തെ കുറിച്ച് അന്വേഷണത്തിന് ഇന്ത്യന്‍ വ്യോമസേന ഉത്തരവിട്ടു.
അതേസമയം വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. മോശം കാലാവസ്ഥയാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അന്തരീക്ഷത്തില്‍ കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നു. എന്നാല്‍, ഏത് പ്രതികൂല കാലാവസ്ഥയിലും സഞ്ചരിക്കാനാകുന്ന ഹെലികോപ്ടറാണിതെന്നാണ് വിവരം.
അതിനാല്‍ മറ്റെന്തെങ്കിലും കാരണമാണോ അപകടത്തിനിടയാക്കിയതെന്ന കാര്യം അന്വേഷിച്ചു വരികയാണ്. കോയമ്പത്തൂര്‍ വെല്ലിംഗ്ടണ്‍ സ്റ്റാഫ് കോളജില്‍ ഒരു പ്രഭാഷണത്തിനായി എത്തിയ ബിപിന്‍ റാവത് ഇവിടെ നിന്ന് ഊട്ടിയിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
Discussion about this post