കാനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പടെ 13 പേർ മരിച്ച സംഭവത്തിൽ വ്യോമസേനയുടെ അന്വേഷണം ആരംഭിച്ചു. കുനൂരിലെ അപകട സ്ഥലത്തു നിന്നും സൈനിക ബ്ലാക്ക് ബോക്സ് കണ്ടെത്തി. ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നതിന് മുൻപ് സംഭവിച്ചതിനെ കുറിച്ച് വ്യക്തത വരുന്നതിനായി ഫ്ളൈറ്റ് റെക്കോർഡർ സഹായിക്കും.
വ്യോമസേന വിംഗ് കമാൻഡർ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള 25 സംഘമാണ് പരിശോധന നടത്തിയത്. തകർന്ന ഹെലികോപ്റ്ററിന്റെ ഭാഗങ്ങൾ അടക്കം സൂക്ഷ്മപരിശോധനയ്ക്ക് അന്വേഷണ സംഘം വിധേയമാക്കി.
അതേസമയം ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ പറത്തിയത് പരിചയ സമ്പന്നനായ പൈലറ്റായിരുന്നു എന്നാണ് വ്യോമസേനാ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പ്രാഥമികമായ വിവരശേഖരണ റിപ്പോർട്ടാണ് വ്യോമസേന പ്രതിരോധമന്ത്രിക്ക് നൽകിയിരുന്നത്.
തമിഴ്നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപം ഇന്നലെയുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ അപകടത്തിൽപ്പെട്ടത്. ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേരും അപകടത്തിൽ മരിച്ചു. ഹെലികോപ്റ്റർ പൂർണമായും കത്തി നശിച്ചിച്ചിരുന്നു.
Discussion about this post