സുന്നി ഇസ്ലാമിക പ്രസ്ഥാനമായ തബ്ലീഗ് ജമാഅത്തിനെ “ഭീകരതയുടെ കവാടങ്ങളിലൊന്ന്” എന്ന് വിശേഷിപ്പിച്ച് സൗദി സർക്കാർ നിരോധിച്ചു. തബ്ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി അടുത്ത വെള്ളിയാഴ്ച പ്രഭാഷണം നടത്താൻ പള്ളികളിലെ പ്രസംഗികർക്ക് നിർദ്ദേശം നൽകിയതായി സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം ട്വീറ്റിൽ അറിയിച്ചു.
തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ വഴിതെറ്റിയതാണെന്നും അപകടകാരമാണെന്നും സൗദി സർക്കാർ പറഞ്ഞു. തബ്ലീഗ് ജമാഅത്ത് തീവ്രവാദത്തിന്റെ കവാടങ്ങളിലൊന്നാണ്. അവർ മറ്റെന്തെങ്കിലും അവകാശപ്പെട്ടാലും; അവരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടണമെന്ന് സൗദി സർക്കാർ പറയുന്നു.
ഈ സംഘം ആപത്താണെന്ന് സമൂഹത്തോട് പറയേണ്ടതുണ്ട്; തബ്ലീഗിയും ദഅ്വ ഗ്രൂപ്പും ഉൾപ്പെടെയുള്ള പക്ഷപാതപരമായ സംഘങ്ങളുമായുള്ള ബന്ധം സൗദി അറേബ്യയിൽ നിരോധിച്ചിരിക്കുന്നു എന്ന് പ്രസ്താവനയിൽ മന്ത്രാലയം കൂട്ടിച്ചേർത്തു.
Discussion about this post