തൃശൂര്‍: കേരളത്തിൽ കൊവിഡ് അതിതീവ്രവ്യാപനമെന്ന് ആരോഗ്യമന്ത്രി പറയുമ്പോഴും സി.പി.എം ജില്ല സമ്മേളനത്തിന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 21ന് തുടക്കമാകും. രാവിലെ പത്തിന് പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. 23ന് ഉച്ചവരെ 175 പേര് പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം തുടരും.
ഏപ്രില്‍ പത്തിന് മുമ്പ് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ മാറ്റിവയ്ക്കാനാകില്ല. തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 175 പ്രതിനിധികള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ച് സുഗമമായി പങ്കെടുക്കാന്‍ കഴിയും. പങ്കെടുക്കുന്നവരെല്ലാം രണ്ടു ഡോസ് വാക്സിന് എടുത്തവരാണെന്നും ആര്.ടി.പി.സി.ആര്. അടക്കമുള്ള നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ല സെക്രട്ടറി എം.എം. വര്‍ഗീസ് പറഞ്ഞു. കലക്ടറുടെ ഉത്തരവ് പാലിച്ചും നിയമാനുസൃതവുമായി മാത്രമേ സമ്മേളനം നടത്തൂ എന്ന് സി.പി.എം നേതാക്കള്‍ അറിയിച്ചു.
Discussion about this post