ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം അഞ്ച് ഭീകരരെ വധിച്ചു. 12 മണിക്കൂറിനിടെയാണ് അഞ്ച് ഭീകരരെ വധിക്കുന്നത്. ജയ്ഷെ മുഹമ്മദ് കമാൻഡർ സാഹിദ് വാനി ഉൾപ്പെടെയുള്ള ഭീകരരാണ് കൊല്ലപ്പെട്ടത്.
അതേസമയം കശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യുവരിച്ചിരുന്നു. അനന്തനാഗ് ജില്ലയിലാണ് സംഭവം. ഹെഡ് കോണ്‍സ്റ്റബിള്‍ അലി മൊഹമ്മദ് ആണ് മരിച്ചത്. ബിജ്ബെഹര പ്രദേശത്തെ ഹസൻപോറയിലുള്ള വീടിന് സമീപത്തുവച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്.
Discussion about this post