ഡല്‍ഹി: പരീക്ഷ ഓണ്‍ലൈനാക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി. പരീക്ഷ ഓഫ് ലൈനായി നടത്തണമെന്ന് ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അടങ്ങിയ ബെഞ്ചാണ് നിര്‍ദേശിച്ചു. സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ ഓണ്‍ലൈനാക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യമാണ് കോടതി തള്ളിയത്. ഹർജി തെറ്റായ സന്ദേശം നല്‍കുമെന്ന് ജസ്റ്റീസ് ഖാന്‍വില്‍ക്കര്‍ പറഞ്ഞു.
ഇത്തരം ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കുന്നത് പരീക്ഷാ സമ്പ്രദായത്തില്‍ കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കും. ഇത് മാനദണ്ഡമായി മാറാന്‍ കഴിയില്ല. ഇത്തരം ഹര്‍ജികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റായ സന്ദേശം നല്‍കും. ഇത്തരം അപേക്ഷകള്‍ അവരെ വഴിതെറ്റിക്കുമെന്നും ജസ്റ്റീസ് ഖാന്‍വില്‍ക്കര്‍ പറഞ്ഞു. കഴിഞ്ഞ തവണ ഇടപെട്ടത് കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post