തിരുവനന്തപുരം: ഉക്രൈനിൽ റഷ്യയുടെ അധിനിവേശം ശക്തമാകുമ്പോൾ ഇന്ത്യക്കാരെ മോൾഡോവ വഴി രക്ഷാദൗത്യം നടപ്പിലാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാമത്തെ നിർദേശമാണ് കേന്ദ്ര സർക്കാരിപ്പോൾ പരിഗണിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ കേരള മുഖ്യമന്ത്രിയെ ട്രോളി ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത്.
“ആ ഇന്ത്യൻ കറൻസിയുടെ ഒരു വശം ഒഴിച്ചിട്ടിരിക്കുന്നത് എന്തിനാന്ന് അറിയോ ?
എന്നെങ്കിലും പിണറായി സമ്മതിക്കുമ്പോ മൂപ്പരടെ ഫോട്ടോ പ്രിൻറ് ചെയ്യാനാ ” എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
മലയാളികളെ നാട്ടിൽ എത്തിക്കാൻ പരമാവധി സഹായങ്ങൾ ചെയ്യുമെന്ന് കേരള സർക്കാർ അറിയിച്ചിരുന്നു. ഉക്രെയ്നില് പഠിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ 2320 പേര് കേരളത്തില്‍ നിന്നുമാണ്. ഉക്രെയ്നില്-റഷ്യ യുദ്ധം തുടരുന്നതിനിടെ അവിടെ പഠിക്കുന്ന കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. അതിനാല്‍ വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കുവാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിയ്ക്ക് അയച്ച കത്തില്‍ പറയുന്നു.
നിലവിൽ അഞ്ചു വിമാനങ്ങളിലായി 1157 മലയാളികളെയാണ് നാട്ടിലെത്തിക്കാൻ കഴിഞ്ഞത്. അതിൽ വലിയ ഒരു ശതമാനവും മലയാളികളാണ്. നിരവധി മാർഗങ്ങൾ വഴി ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടക്കുന്നത്.
മോൾഡോവ വഴി ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. യുക്രൈനിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തുകയും ചില നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്തിരുന്നു. മോൾഡോവ വഴി രക്ഷാദൗത്യം നടപ്പിലാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാമത്തെ നിർദേശമാണ് കേന്ദ്ര സർക്കാരിപ്പോൾ പരിഗണിച്ചിരിക്കുന്നത്.
ഇന്ത്യക്കാരെ തരിച്ചെത്തിക്കുന്നതിനു വേണ്ടി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മോൾഡോവൻ വിദേശകാര്യമന്ത്രി നിക്കു പോപ്പസ്കുമായി സംസാരിച്ചു. അതിർത്തി ഇന്ത്യക്കാർക്കായി തുറന്ന് നൽകണമെന്ന ആവശ്യമാണ് ഇന്ത്യ മുന്നോട്ട് വെച്ചത്.
Discussion about this post