ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് ബിജെപിക്കു വെല്ലുവിളിയായിരിക്കുമെന്നും രാജ്യത്തെ നിയമസഭാ സാമാജികരുടെ പകുതിയിലേറെ ബിജെപി ഇതര പാര്ട്ടികളില്പ്പെട്ടവരാണെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
‘പോരാട്ടം അവസാനിച്ചിട്ടില്ല, യുപിയില്‍ ഭരിക്കാനായില്ലെങ്കിലും സമാജ്വാദി പാര്‍ട്ടിയ്ക്ക് ഇത്തവണ കൂടുതല്‍ എംഎല്‍എമാരുണ്ട്. ഈ ജൂലൈ 24 നു രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ കാലാവധി പൂര്‍ത്തിയാകും. രാജ്യസഭയിലെ 233 അംഗങ്ങള്‍ക്കു പുറമേ ലോക്സഭയിലെ 543 അംഗങ്ങളും സംസ്ഥാന നിയമസഭകളിലെ 4,120 പ്രതിനിധികളും ഉള്‍പ്പെടെ 4,896 വോട്ടര്‍മാരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ളത്. അതുകൊണ്ട് തന്നെ ഒരു മത്സരം കാത്തിരുന്ന് കാണാം’, മമതാ ബാനര്‍ജി വെല്ലുവിളിച്ചു.
Discussion about this post