കന്യാകുമാരി: മനുഷ്യകടത്തുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ അഭയാര്‍ത്ഥി അറസ്റ്റിൽ. ഈശ്വരി എന്ന ശ്രീലങ്കന്‍ യുവതിയെയാണ് കുളത്തൂപ്പുഴയില്‍ നിന്നും തമിഴ്നാട് ക്യൂ ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം നീണ്ടകരയില്‍ നിന്നും ഈശ്വരി വാങ്ങിയ ബോട്ട് മനുഷ്യകടത്തിന് ഉപയോഗിച്ചതായും തമിഴ്നാട് ക്യൂ ബ്രാഞ്ച് കണ്ടെത്തിയിടുണ്ട്. ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ തമിഴ്നാട്ടില്‍ നിന്നും വിദേശരാജ്യങ്ങളില്‍ രേഖകള്‍ ഇല്ലാതെ എത്തിക്കുന്ന മനുഷ്യകടത്ത് സംഘത്തിലെ പ്രധാനി കരുണാനിധിയുടെ ബന്ധുവാണ് അറസ്റ്റിലായ ഈശ്വരി. ഇവര്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി കുളത്തൂപ്പുഴ പ്ലാന്റേഷനിലെ തൊഴിലാളിയാണ്.
കരുണാനിധിയുടെ നിര്‍ദ്ദേശ പ്രകാരം നീണ്ടകരയില്‍ നിന്നും ഈശ്വരി വാങ്ങിയ മത്സ്യ ബന്ധന ബോട്ട് രൂപമാറ്റം വരുത്തി മനുഷ്യകടത്തിന് ഉപയോഗിച്ചുവെന്ന് തമിഴ്നാട് രഹസ്യ അന്വേഷണ വിഭാഗം കണ്ടെത്തി. ഗൂഡാലോചന, മനുഷ്യകടത്ത്, ഇന്ത്യന്‍ പാസ്പോര്‍ട്ട് നിയമങ്ങളുടെ ലംഘനം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ഈശ്വരി ഇപ്പോള്‍ കന്യാകുമാരിയിലെ ജയിലിലാണ്. ആഗസ്റ്റിലാണ് ഈശ്വരി നീണ്ടകരയില്‍ നിന്നും അന്‍പത് ലക്ഷം രൂപക്ക് ബോട്ട് വാങ്ങിയത്. ബോട്ട് തിരുനല്‍വേലിയില്‍, എത്തിച്ചശേഷം സെപ്തംബറില്‍ അന്‍പത് പേരുമായി കാനഡക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അമേരിക്കന്‍ സൈന്യമാണ് ബോട്ട് പിടികൂടിയത്. കേസ്സില്‍ ഏഴാം പ്രതിയാണ് ഈശ്വരി.
Discussion about this post