ചണ്ഡിഗഢ്: നിർബന്ധിത മതപരിവര്‍ത്തനം തടയുന്ന ബില്ല് നിയമസഭയില്‍ പാസാക്കി ഹരിയാന സർക്കാർ. പ്രായപൂര്‍ത്തിയാകാത്തവരെയും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെടുന്നവരെയും മതപരിവര്‍ത്തനത്തിന് വിധേയരാക്കിയാല്‍ കുറഞ്ഞത് നാല് വര്‍ഷവും പരമാവധി 10 വര്‍ഷവും വരെ ജയില്‍ശിക്ഷ ലഭിക്കാം. മൂന്ന് ലക്ഷം വരെയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിഴയടയ്ക്കേണ്ടി വരിക.
മാര്‍ച്ച് നാലിനാണ് ഹരിയാന പ്രിവന്‍ഷന്‍ ഓഫ് അണ്‍ലോഫുള്‍ കണ്‍വേര്‍ഷന്‍ ഓഫ് റിലിജിയന്‍ ബില്ല് 2022 നിയമസഭയില്‍ അവതരിപ്പിച്ചത്. പ്രലോഭിപ്പിച്ചും ബലപ്രയോഗത്തിലൂടെയും ചതിയിലൂടെയും സമ്മര്‍ദ്ദത്തിലൂടെയും മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ ബില്ലില്‍ ഉറപ്പു നല്കുന്നു. ഒന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷയും ഒരു ലക്ഷത്തില്‍ കുറയാതെയുളള പിഴയുമാണ് ഇത്തരം മതപരിവര്ത്തനങ്ങള്ക്കുളള ശിക്ഷ.
നേരത്തെ യുപിയും ഹിമാചല്‍പ്രദേശും ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തടഞ്ഞു കൊണ്ടുളള നിയമനിര്‍മാണം നടത്തിയിരുന്നു.
Discussion about this post