മുഖ്യമന്ത്രി പിണറായി വിജയന് തുടര്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക് പോകാൻ തീരുമാനം. ഇതിനായി കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയിട്ടുണ്ട്. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ തേടുക. ജനുവരിയില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷമുള്ള തുടര്‍ ചികിത്സയ്ക്കായാണ് അമേരിക്കയിലേക്ക് പോകുന്നത്.
യാത്രയ്ക്കായി ഈ മാസം 23 മുതല്‍ മെയ് വരെയാണ് കേന്ദ്രത്തോട് അനുമതി തേടിയിരിക്കുന്നത്. കഴിഞ്ഞ തവണ ചികിത്സയ്ക്കായി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം തന്റെ ചുമതലകള്‍ ആരെയും ഏല്‍പ്പിച്ചിരുന്നില്ല. ഇത്തവണയും അതേ രീതി ആവര്‍ത്തിച്ചാല്‍ പ്രതിപക്ഷം വിമര്‍ശനം കടുപ്പിച്ചേക്കും.
നേരത്തെ ജനുവരി 15നാണ് മുഖ്യമന്ത്രി ഭാര്യ കമലക്കും പേഴ്സണല്‍ അസിസ്റ്റന്റ് സുനീഷിനുമൊപ്പം ചികിത്സക്കായി അമേരിക്കയിലേക്ക് പോയത്. ചികിത്സ കഴിഞ്ഞ് ദുബായിയിലെത്തി എക്സ്പോയില്‍ പങ്കെടുത്തതിന് ശേഷം ജനുവരി 29നാണ് അദ്ദേഹം കേരളത്തില്‍ മടങ്ങിയെത്തിയത്.
Discussion about this post