ചണ്ഡിഗഡ്: കൊവിഡ് വ്യാപനം തുടങ്ങിയ സാഹചര്യത്തിൽ മാസ്ക് വീണ്ടും നിര്‍ബന്ധമാക്കി ഹരിയാന. എന്‍.സി.ആര് പരിധിയില്‍ വരുന്ന ഗുരുഗ്രാം, ഫരീദാബാദ്, സോനിപത്, ജജ്ജാര്‍ എന്നീ നാല് ജില്ലകളിലാണ് ഹരിയാന സര്‍ക്കാര്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയത്.
മാസ്ക് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം.
ഹരിയാനയില്‍ റിപ്പോര്‍ട്ട് ചെയ്ത 238 കൊവിഡ് കേസുകളില്‍ 198 എണ്ണവും ഗുരുഗ്രാമില്‍ നിന്നാണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ മന്ത്രി അനില്‍ വിജ് പറഞ്ഞു. ഗുരുഗ്രാമില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ടെന്നും വിജ് അറിയിച്ചു.
ഗുരുഗ്രാമിലെ ഏതൊക്കെ പ്രദേശങ്ങളില്‍ നിന്നാണ് കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയുന്നതെന്ന് സംഘം പഠിക്കും. ഇതനുസരിച്ച് പ്രദേശത്തെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിക്കുമെന്നും ഇവിടുങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് വകഭേദം ഏതാണെന്ന് കണ്ടെത്താന്‍ സാമ്പിളുകള്‍ റോഹ്തക്കിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ന്നുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് പ്രദേശത്ത് മാസ്ക് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുഗ്രാ ജില്ലാഭരണകൂടം സംസ്ഥാന സര്‍ക്കാറിന് കത്തെഴുതിയിരുന്നു.
Discussion about this post