Sunday, June 26, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

‘വളര്‍ച്ചാ നിരക്കില്‍ ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യ കുതിക്കും’: അന്താരാഷ്ട്ര നാണയനിധി

by Brave India Desk
Apr 20, 2022, 05:59 pm IST
in India
Share on FacebookTweetWhatsAppTelegram

വളര്‍ച്ചാ നിരക്കില്‍ ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളെ പിന്നിലാക്കികൊണ്ട് ഇന്ത്യ മുന്നോട്ട് കുതിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 8.2 ശതമാനമാകുമെന്നാണ് പ്രവചനം. ജനുവരിയിലെ വളര്‍ച്ച അനുമാനവുമായി താരതമ്യം ചെയ്ത് നോക്കുമ്പോള്‍ കുത്തനെയുള്ള കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ചൈനയടക്കമുള്ള അയല്‍രാജ്യങ്ങളെ എല്ലാം പിന്നിലാക്കിയാണ് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം എന്നാണ് അന്താരാഷ്ട്ര നാണയനിധി പറയുന്നത്. കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ 0.8 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. 8.9 ശതമാനമാണ് കഴിഞ്ഞ കൊല്ലം രേഖപ്പെടുത്തിയിരുന്ന വളര്‍ച്ചാ നിരക്ക്. റഷ്യ- ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്നാണ് 2023-ലെ ഇന്ത്യയുടെ വളര്‍ച്ച അനുമാനം കുറഞ്ഞിരിക്കുന്നത്. ഊര്‍ജ്ജത്തിന്റെയും ഭക്ഷണ സാധനങ്ങളുടെയും വില വര്‍ദ്ധനവിനും വളര്‍ച്ചയുടെ വേഗത കുറവിനും ഇത് കാരണമായെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Stories you may like

ശ്രീലങ്കയ്ക്കെതിരെ പരമ്പര നേടി ഇന്ത്യന്‍ വനിതകള്‍: രണ്ടാം ടി20യിലും തകർപ്പന്‍ ജയം

‘സുരക്ഷിതവും എളുപ്പവുമായ രാജ്യാന്തര യാത്രയ്ക്ക് ഇന്ത്യ ഇ-പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കും’; കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

2021-ല്‍ 8.1 ശതമാനം വളര്‍ച്ചയാണ് ചൈന നേടിയത്. ചൈനയ്ക്ക് 2022-ല്‍ 4.4 ശതമാനവും 2023-ല്‍ 5.1 ശതമാനവും ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര നാണയനിധി പ്രവചിക്കുന്നത്. ഇത് ഇന്ത്യയുടേതിനെക്കാള്‍ വളരെ താഴെയാണ്.റഷ്യ- ഉക്രൈന്‍ യുദ്ധം കൂടാതെ കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്കഡൗണും ചൈനയുടെ വളര്‍ച്ചാ നിരക്കിനെ സാരമായി ബാധിച്ചു.

നിലവിലെ യുദ്ധ പശ്ചാത്തലത്തില്‍ ഉക്രൈന്റെ സമ്പദ് വ്യവസ്ഥ 35 ശതമാനം തകരുമെന്നാണ് നാണയനിധി പറയുന്നത്. റഷ്യന്‍ അധിനിവേശം, അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ച, പൗരന്മാരുടെ വന്‍തോതിലുള്ള പലായനം എന്നിവയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

Tags: imfindia
ShareTweetSendShare

Discussion about this post


Latest stories from this section

ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാൻ ​പ്രധാനമന്ത്രി നാളെ ജര്‍മനിയിലേക്ക്

നീതി ആയോഗിന് പുതിയ സിഇഒയായി മലയാളി പരമേശ്വരൻ അയ്യർ

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് മായാവതി

അഗ്നിപഥ് അതിക്രമങ്ങൾക്ക് പിന്നിൽ കോച്ചിംഗ് സെന്റർ നടത്തിപ്പുകാരും; നടപടി ആരംഭിച്ചു

Next Post

സഞ്ചാരികളുടെ മുന്നില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി ആന; വീഡിയോ പുറത്ത്

Latest News

ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാൻ ​പ്രധാനമന്ത്രി നാളെ ജര്‍മനിയിലേക്ക്

ശ്രീലങ്കയ്ക്കെതിരെ പരമ്പര നേടി ഇന്ത്യന്‍ വനിതകള്‍: രണ്ടാം ടി20യിലും തകർപ്പന്‍ ജയം

സംസ്ഥാനത്ത് വൈദ്യുതിനിരക്കില്‍ വര്‍ധനവ്; 6.6 ശതമാനം നിരക്ക് വര്‍ധന ഒരു വര്‍ഷത്തേക്ക്

പ്രശസ്‌ത ഒഡിയ നടൻ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

തീവ്രവാദ പ്രവർത്തനത്തിന് സാമ്പത്തിക സഹായം: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരിലൊരാൾക്ക് പാകിസ്ഥാനിൽ 15 വർഷം തടവ്

‘രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തല്ല; ഇത്‌ ജനാധിപത്യത്തിന് നിരക്കാത്ത നടപടി’: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കാനം രാജേന്ദ്രന്‍

‘സുരക്ഷിതവും എളുപ്പവുമായ രാജ്യാന്തര യാത്രയ്ക്ക് ഇന്ത്യ ഇ-പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കും’; കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

നീതി ആയോഗിന് പുതിയ സിഇഒയായി മലയാളി പരമേശ്വരൻ അയ്യർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies