ഡല്‍ഹി : നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഗോവയില്‍ മതപരിവര്‍ത്തനം വര്‍ദ്ധിക്കുകയാണെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തെ ലക്ഷ്യം വെച്ചാണ് ഇത് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ കണ്ടെത്തിയാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ മുഖംനോക്കാതെ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകര സംഘടനയായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതപരിവര്‍ത്തനങ്ങള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പോപ്പുലര്‍ ഫ്രണ്ട് ആണ്. കേന്ദ്ര സര്‍ക്കാര്‍ ഈ സംഘടനയെ പൂര്‍ണമായും നിരോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പാവപ്പെട്ട ജനങ്ങളെ ലക്ഷ്യം വെച്ചാണ് മതപരിവര്‍ത്തന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജോലിയും വീടും പണവും വാഗ്ദാനം ചെയതാണ് ഇവരെ മതംമാറ്റുന്നത്. പോര്‍ച്ചുഗീസ് ഭരണകാലത്തും ഗോവയിലെ സംസ്കാരം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇനിയും അത് അനുവദിക്കാനാവില്ല. ഓരോ ഗ്രാമത്തിലും ക്ഷേത്രങ്ങള്‍ വേണമെന്നും ഈ ക്ഷേത്രങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഭാവി തലമുറയ്ക്ക് പറഞ്ഞുകൊടുക്കണമെന്നും സാവന്ത് കൂട്ടിച്ചേർത്തു.
Discussion about this post